.



കേരളത്തില്‍ തന്നെ ആദ്യമായി നിശാപാഠശാല സ്ഥാപിച്ചത് ശ്രീ നാരായണ ഗുരു
 
ശിവഗിരി കുന്നിന്‍റെ സമീപ പ്രദേസങ്ങളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നിരക്ഷരരും നിര്‍ധനരും ആയിരുന്ന പാവങ്ങളുടെ വിധ്യഭാസതിനായി ഗുരുദേവന്‍ കൊല്ലവര്‍ഷം 1081 വൃശ്ചികത്തില്‍ ( 1905 നവംബര്‍ ) ഒരു നിശാപാഠശാല സ്ഥാപിച്ചു .
ഗുരുവിന്‍റെ ദീര്‍ഖ വീക്ഷണത്തിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇത് . വിദ്യാഭാസം ചെയ്യുകയും അത് വഴി ആള്‍ക്കാരില്‍ പുരോഗതിയും സ്വതന്ത്ര ചിന്തയും വളര്‍ത്തുകയുംചെയ്യാന്‍ ആയി ഗുരു എത്ര പ്രായോഗികം ആയി ആരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നത് നമുക്ക് മനസിലാക്കാന്‍ ഈ ഒരു കാര്യം മാത്രം മതി .
അതിനും എത്രയോ വര്‍ഷത്തിനു ശേഷം ആണ് സാക്ഷരത മിഷന്‍ പോലുള്ള പ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ നടപ്പിലക്കുനത് .
ഇത് കുടാതെ ശിവഗിരിയില്‍ ആംഗലേയ ( ഇംഗ്ലീഷ് ) പാഠശാല , ആയുര്‍വേദ പാഠശാല , വൈദീക പാഠശാല , നെയ്ത്ത് പാഠശാല, മാതൃകാ പാഠശാല പാഠശാല എന്നിങ്ങനെ അന്ന് കാലത്ത് അറിവ് നേടാന്‍ വേണ്ടിയിരുന്ന ഒരു പരിപൂര്‍ണ കലാശാല തന്നെ ആയിരുന്നു ശിവഗിരി .

Posted: 22 Mar 2015
- ഭാസി പാങ്ങിൽ

   "എന്തിനോ വേണ്ടി നീട്ടിനിൽക്കുന്ന
ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടിൽ നിന്ന് പാൽ തുള്ളികൾ
ഊറും മട്ടിലുള്ളൊരാ നഗ്നമാം മാറും
കണ്ടുണർന്നെന്റെയുള്ളിലെ പൈതൽ
അമ്മ അമ്മയെന്നാർത്തു നിൽക്കുന്നു"
-അമ്മ (ഒ.എൻ.വി )

   എന്തുകൊണ്ടാണ് ഈ അവസാന വരികൾ ഈ സ്ത്രീജന്മത്തിൽ പ്രസക്തമാകുന്നതെന്ന് അറിയില്ല. ഉറയ്ക്കാത്ത ഭിത്തി പോലെ ചുവടുറയ്‌ക്കാത്ത ബുദ്ധിയുളള കുഞ്ഞുമനസുള്ള കുറേ മുതിർന്ന മനുഷ്യർ. അവർക്കായി മാറ്റിവച്ച ഒരു ജന്മം. കൃത്യമായി നോക്കുകയാണെങ്കിൽ രണ്ടു പതിറ്റാണ്ടോളം നീളമുണ്ട് ആ സമർപ്പണത്തിന്. കണക്കിനപ്പുറത്ത് എത്രയുണ്ടെന്ന് ഡോ.പി. ഭാനുമതിയെന്ന 48 മക്കളുടെ അമ്മ ഒരിക്കൽപ്പോലും ഓർത്തുനോക്കിയിട്ടില്ല. നന്മയെന്ന സ്‌നേഹം മനസിൽ സൂക്ഷിക്കുന്നവർ അല്ലെങ്കിലും കണക്കുപുസ്‌തകം സൂക്ഷിക്കാറില്ലല്ലോ.

     ശരീരത്തിനുംമനസിനും വളർച്ചയെത്താത്ത മൂന്ന് മക്കളെ നോക്കി വളർത്താൻ പാടുപെട്ടിരുന്ന അമ്മയുടെ നനഞ്ഞ കണ്ണുകൾ അവർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ആ നോവിൽ നിന്നാവാം ഭാനുമതി ടീച്ചറുടെ സമർപ്പിത ജീവിതം തുടങ്ങുന്നത്. അതല്ലെങ്കിൽ ഇതൊരു നിയോഗമാകാം. കാലം ചിലരെ ചില കാര്യങ്ങൾക്കായി നീക്കിവയ്‌ക്കുമല്ലോ. അങ്ങനെ, എല്ലാവരേയും പോലെയല്ലാതെ, എല്ലാവർക്കും ഇടയിൽ ഒരു ടീച്ചർ. ഒരേയൊരു ടീച്ചർ.

       രാജ്യത്തെ സ്ത്രീകൾക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ സ്ത്രീശക്തി പുരസ്‌കാരം ഇത്തവണ ലഭിച്ചതിന്റെ സാഫല്യമുണ്ട് ടീച്ചറുടെ മുഖത്ത്. പിന്നെ, മുന്നോട്ടു പോകാൻ കരുതിവച്ച പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. കാരണം, ടീച്ചർ ഇനി കാലെടുത്തുവയ്‌ക്കുന്നത് ഇന്ത്യയിൽ ഇന്നേ വരെ ആരും തുടങ്ങിയിട്ടില്ലാത്ത ഒരു സംരംഭത്തിന്റെ ചവിട്ടുപടിയിലേയ്ക്കാണ്. ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കായി ഒരു കമ്മ്യൂണിറ്റി ലിവിംഗ് പ്രൊജക്ട്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയേയും അച്ഛനമ്മമാരേയും പാർപ്പിക്കുന്ന ഒരു ഹൗസിംഗ് കോളനി! ലോകത്ത് ഇങ്ങനെയൊരെണ്ണമുണ്ടെന്ന് ഗൂഗിളിൽ നിന്നും ടീച്ചർ മനസിലാക്കിയിരുന്നു. മുൻ അനുഭവങ്ങളോ പരിചയങ്ങളോ ഈ പദ്ധതിക്ക് ഇല്ല. ഏറെക്കാലമായി കൊണ്ടു നടന്ന ഒരു സ്വപ്നം. ആ സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള ഉത്കടമായ ആഗ്രഹവും അത്യദ്ധ്വാനവും. അതാണ് ടീച്ചറുടെ കൈമുതൽ. തൃശൂരിനടുത്ത് തൈക്കാട്ടുശ്ശേരിയിൽ ഇതിനായി ഒരേക്കർ സ്ഥലം 13 വർഷം മുമ്പ് വാങ്ങിയിരുന്നു. 33 കുടുംബങ്ങളെ പാർപ്പിക്കാവുന്ന ഈ പ്രൊജക്ടിന് പിന്തുണയായി ഏതാനും സ്‌പോൺസർമാരെത്തിയെങ്കിലും വേണ്ടത്ര സാമ്പത്തിക സഹായങ്ങൾ ലഭ്യമായിട്ടില്ല. നിർദ്ധന കുടുംബത്തെ സൗജന്യമായി പാർപ്പിക്കാനാണ് ലക്ഷ്യം. ബുദ്ധിമാന്ദ്യമുളള കുട്ടിയുളള കുടുംബത്തിന് മാത്രമേ പ്രവേശനം കൊടുക്കൂ. കോസ്റ്റ്ഫോർഡിന്റെ സഹകരണത്തോടെ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലേക്ക് ഈ സ്വപ്‌നം ചുവടുവച്ചു കഴിഞ്ഞു. ഈ പദ്ധതി സഫലമായാൽ ബുദ്ധിമാന്ദ്യമുളളവരെ പരിചരിക്കുന്നതിൽ മികച്ച മാതൃക തന്നെയായിരിക്കും ഈ സ്ഥാപനം. ഭാനുമതിയുടെ മുഖത്തെ ആ പ്രതീക്ഷയാണ് മുന്നോട്ടുള്ള വഴി കാണിക്കുന്നത്.

       വേദനകളുടേയും അധിക്ഷേപങ്ങളുടേയും അവഗണനകളുടേയും മുള്ളുവിരിച്ച പാതയിൽ നിന്നായിരുന്നു ഒരിക്കൽ ഭാനുമതിയുടെ ജീവിതം തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ, കണ്ണകിയുടെ പേരിലുളള സ്ത്രീശക്തി പുരസ്‌കാരം അതുകൊണ്ടു തന്നെ അവരുടെ പ്രവർത്തനങ്ങൾക്ക് ചെറുതല്ലാത്ത ഊർജ്ജം നൽകുന്നുണ്ട്.

        പട്ടാമ്പി കൊടുമുണ്ട പുല്ലാറ വീട്ടിൽ കാർത്യായിനിയുടെ പതിനൊന്നു മക്കളിൽ മൂന്നുപേർ ശരീരത്തിനും മനസ്സിനും വളർച്ചയെത്താത്തവരായിരുന്നു. മൂന്നു സഹോദരൻമാരേയും പോറ്റിവളർത്താൻ അമ്മയൊഴുക്കിയ കണ്ണീരു കണ്ട് വളർന്നപ്പോൾ തന്നെ മനസ്സുറപ്പു വന്നു. അമ്മ മരിച്ചതോടെ, മാനസിക ശാരീരിക വൈകല്യമുള്ള മൂന്നു സഹോദരങ്ങളേയും ഇതുപോലെ കഷ്ടപ്പെടുന്നവരേയും പരിപാലിക്കാനായാണ് 1997ൽ തൃശൂരിലെ അയ്യന്തോൾ പഞ്ചായത്തിന്റെ സഹകരണത്തോടെ പുതൂർക്കര എൽ.പി സ്‌കൂളിലാണ് ടീച്ചർ അസോസിയേഷൻ ഒഫ് മെന്റലി ഹാൻഡിക്കാപ്ഡ് അഡൾട്ട്സ് (അമ്മ) തുടങ്ങിയത്. ഇത് പിന്നീട് പൂങ്കുന്നത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റി. സ്ഥാപനം തുടങ്ങുമ്പോൾ കേരളവർമ്മ കോളേജിലെ സുവോളജി അദ്ധ്യാപികയായിരുന്ന ഭാനുമതിയുടെ കൈയിൽ മൂലധനമായി ശമ്പളം മാത്രമേയുണ്ടായിരുന്നുളളൂ. പിന്നീട് കാര്യാട്ടുകരയിലേക്ക് 2005ൽ പ്രവർത്തനം മാറ്റി. 12 മുതൽ 62 വയസ്സുവരെയുളളവരുടെ അമ്മയായി ടീച്ചർ നിലകൊണ്ടു. സ്വന്തമായി മക്കളെ വേണ്ടെന്നുവെച്ചുകൊണ്ടു തന്നെ ആ സമർപ്പിത ജീവിതം തുടർന്നു. ഭർത്താവ് സലീഷിന്റേയും മറ്റ് ജീവകാരുണ്യപ്രവർത്തകരുടേയും സ്നേഹസാന്ത്വനങ്ങളും സഹകരണവും ടീച്ചറെ ശക്തയാക്കി. പ്രാരാബ്ധങ്ങൾക്കിടയിലും ഗർഭാശയമുഖ കാൻസറിനെപ്പറ്റിയുള്ള ഗവേഷണത്തിന് ഭാനുമതി ടീച്ചർ ഡോക്ടറേറ്റ് നേടി. കഴിഞ്ഞ വർഷം മാർച്ചിൽ കോളേജിൽ നിന്ന് വിരമിച്ചു.

      ''പതിനാലുവയസു വരെയുളള, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കുളള സ്ഥാപനങ്ങൾ ഏറെയുണ്ടെങ്കിലും മുതിർന്നവർക്കായുളള സ്ഥാപനങ്ങൾ വളരെ കുറവാണ്. മുതിർന്നവരുടെ സംരക്ഷണം വളരെ ക്ളേശകരവുമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് 'അമ്മ" തുടങ്ങാനുളള പ്രേരണയുണ്ടാകുന്നത്. 1997 ൽ സാഹിത്യ അക്കാഡമി ഹാളിൽ ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ ഒരു സ്നേഹസംഗമം നടന്നിരുന്നു. ആ കൂട്ടായ്‌മയിൽ രക്ഷിതാക്കൾ ഉയർത്തിയ ആവശ്യമായിരുന്നു ഈ പുനരധിവാസകേന്ദ്രം തുടങ്ങണമെന്നത്. ഭ്രാന്തൻമാരുടെ സ്ഥാപനം നടത്താൻ സ്ഥലം തരാൻ തയ്യാറല്ലെന്നായിരുന്നു അന്ന് പലരും പറഞ്ഞത്..."
അമ്മയ്‌ക്ക് തുടക്കമിട്ട കാലത്തെക്കുറിച്ച് ഭാനുമതി ടീച്ചർ ഓർത്തെടുത്തു. കാര്യാട്ടുകരയിലെ 'അമ്മ"യിൽ ഇന്ന് ടീച്ചറുടെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ 48 പേരുണ്ട്. ഒരു സഹോദരൻ മരണമടഞ്ഞു. 22 പേർ ഇവിടെ താമസിച്ച് പഠിക്കുന്നു. മറ്റുളളവർ വീടുകളിൽ നിന്ന് ഇവിടെയെത്തുന്നു. ഓട്ടിസം ബാധിച്ച കുട്ടികളും കൂട്ടത്തിലുണ്ട്. എല്ലാവർക്കും സ്‌നേഹവും സാന്ത്വനവുമായി ടീച്ചറും. തികച്ചും സൗജന്യമായാണ് പഠനം. മെഴുകുതിരിയും ചന്ദനത്തിരിയും നിർമ്മിച്ച്അവർ അവരുടെ ജീവിതത്തിന് വെളിച്ചവും സുഗന്ധവും തിരിച്ചുപിടിക്കുന്നു. ചിരട്ട കൊണ്ടുളള കൗതുകവസ്തുക്കളുണ്ടാക്കി അതിൽ നോക്കി അവർ ചിരിക്കുന്നു. മരുന്നുകവറുകളും ആഭരണങ്ങളുമുണ്ടാക്കി അവർ സംതൃപ്തരാവുന്നു. കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പുഞ്ചിരിക്കുന്നു. പെയിന്റിംഗ് വരച്ചും നാടകം കളിച്ചും അവർ ഉല്ലാസവാന്മാരുമാകുന്നു. അല്ലലും ആവലാതികളുമില്ലാതെ ജീവിതത്തിലൂടെ കടന്നു പോകുന്നു. ടീച്ചറോടൊപ്പമിരുന്ന് കളിക്കുന്നു, ചിരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, പല്ലുതേയ്ക്കാനും കുളിക്കാനും പഠിക്കുന്നു... ഇങ്ങനെയൊക്കെയാണ് 'അമ്മ"യിലെ ഈ അമ്മയിൽ നിന്ന് അവർ ജീവിതം പഠിച്ചെടുക്കുന്നത്. പന്ത്രണ്ടോളം ജോലിക്കാരുണ്ടിവിടെ. ജോലിക്കു വരുന്നവരുടെ പ്രധാന യോഗ്യത സ്നേഹം മാത്രമാണെന്ന് ടീച്ചർ പറയും. അതു മനസു നിറയെ വേണം. ഒരൽപ്പം വേദനിച്ച അനുഭവം ഇങ്ങനെ ഓർത്തെടുത്തു.
'' ജീവനക്കാരെ കിട്ടാതെ ഒരിക്കൽ പത്രപരസ്യം നൽകി. അത് കണ്ട് ചിലർ ശമ്പളം ചോദിച്ചുവന്നു. ശമ്പളം കൊടുക്കാമെന്നു പറഞ്ഞു. അവർ പറഞ്ഞ ശമ്പളം കൊടുത്തിട്ടും രണ്ടു ദിവസത്തിനുളളിൽ പറ്റില്ലെന്ന് പറഞ്ഞുപോയവരുണ്ട്. സഹായത്തിന് ആരേയും കിട്ടുന്നില്ലല്ലോ എന്നൊരു വേദനമാത്രമേ ഇപ്പോഴുളളൂ."" ടീച്ചർ പറഞ്ഞുനിറുത്തി. നമ്മളിൽ ചിലർ ആർക്കുവേണ്ടിയും ഒന്നും ത്യജിക്കാൻ തയ്യാറല്ലാത്തവരും സ്നേഹശൂന്യരും ആയിത്തീരുന്നുവല്ലോ എന്ന വേദനയാണ് ടീച്ചർ തന്റെ അനുഭവത്തിൽ നിന്ന് പങ്കുവെച്ചത്. അതെ, നമ്മൾക്ക് ഇങ്ങനെ കുറേ ഭാനുമതിടീച്ചർമാരെ കണ്ടിട്ടും കേട്ടറിഞ്ഞിട്ടും മാറ്റമുണ്ടാകുന്നില്ലല്ലോ... 'സ്നേഹമാണഖിലസാരമൂഴിയിൽ..." എന്ന് മറക്കാതിരിക്കാൻ നമ്മൾ വീണ്ടും വീണ്ടും ഓർക്കേണ്ടിയിരിക്കുന്നു.

അവർക്കുവേണ്ടി നമ്മൾ ചെയ്യേണ്ടത്.

         ബുദ്ധിവൈകല്യമുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഉപാധികളില്ലാതെ കുഞ്ഞിനെ അംഗീകരിക്കണം. സാധാരണ കുഞ്ഞിനെ എന്ന പോലെ തന്നെയാവണമത്. അതുപോലെ കുഞ്ഞിനെ വളർത്തുന്നതിൽ അച്ഛനും അമ്മയും ഒരു പോലെ പങ്കാളിയാകണം. ഒറ്റപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വേണ്ടി വന്നാൽ മറ്റുളളവരുടെ സഹായം സ്വീകരിക്കണം. കൂടെ അർപ്പണബോധവും വേണം, മാനസികമായി ഒരിക്കലും തളരരുത്. മറ്റുളളവരോട് എങ്ങനെ പെരുമാറണമെന്ന് കുഞ്ഞിനെ പഠിപ്പിക്കുക. വൈകല്യമുളള കുഞ്ഞിനെ ഒരിക്കലും ശപിക്കരുത്, സഹതപിക്കുകയുമരുത്.

കുഞ്ഞുങ്ങൾ അനാവശ്യമായി വാശിപിടിക്കുമ്പോൾ അവഗണിക്കുക. കീഴടങ്ങാതിരിക്കുക. കീഴടങ്ങിയാൽ ആവർത്തിക്കും. കുട്ടികളിൽ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രത്യേകശ്രദ്ധ കൊടുക്കണമെന്നും ഭാനുമതി സ്വന്തം അനുഭവത്തിലൂടെ പറയുന്നു.

'അമ്മ" , ഫോൺ: 0487 2363670

Association of Mentally Handicapped Adults (AMHA)

'Ashirvad', Kanattukara
Thrissur, Kerala - 680 011
India

Phone # - (0091487) 2382251 or 2381844 or 2381646 or 2365201

email - amhaindia@yahoo.co.in

Web Address - http://www.amhaindia.netfirms.com


Association for Mentally Handicapped Adults (AMHA) is a registered, non-profit social welfare organisation providing professional care, vocational training, counselling and guidance to destitute mentally disabled adults. Please visit our web site for more information about our organizations and its activities. 


This organization has informed us they are qualified to receive tax deductible contributions.


Send Association of Mentally Handicapped Adults (AMHA) an email.
Visit the Association of Mentally Handicapped Adults (AMHA) web site.

Organization Name : Association for Mentally Handicapped Adults
Charity Type : Differently Abled
Address
Dr P Bhanumathi, AMHA, ASHIRVAD, KARYATTUKARA, ELTHURUTH P O , THRISSUR 680611, KERALA

Phone :  0487-2363670, 09447436710
Registration Number : 666/97 dtd 1997-11-26


വിഷു

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം.
'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.
പേരിനു പിന്നിൽ;-
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം[അവലംബം ആവശ്യമാണ്. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.
വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.
പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന് കിടക്കും. പുലര്ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം;;-
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്[അവലംബം ആവശ്യമാണ്]. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.
കണിക്കൊന്ന;;-
വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌.എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു..

__________________________________________________________________________

ഐതിഹ്യം :-

വിഷുവിനെ സംബന്ധിച്ച് നിരവധി കഥകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതിലൊന്ന്, ഈ ദിവസമാണത്രേ രാവണവധം നടന്നത്. സൂര്യചന്ദ്രന്മാരടക്കം ജ്യോതിര്‍ഗോളങ്ങളും ദേവന്മാരുമെല്ലാം രാവണന്റെ ചൊല്‍പ്പടിയിലായിരുന്നുവല്ലോ. മനുഷ്യര്‍ക്കൊപ്പം ദേവന്മാരും ഈ ദിവസം ആഘോഷിക്കുന്നുണ്ടത്രേ!

3.വിഷുവിനെ സംബന്ധിച്ച പ്രസിദ്ധമായ മറ്റൊരു കഥ ഇനി പറയാം. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമീദേവിയെ അപഹരിച്ചുകൊണ്ട് പാതാളത്തിലേക്ക് ഓടിപ്പോയി. ഒരു പന്നിയുടെ രൂപം ധരിച്ചാണ് അയാള്‍ ഭൂമീദേവിയെ തട്ടിക്കൊണ്ടു പോയത്. ഓടിപ്പോകുന്നതിനിടെ അസുരന്റെ തേറ്റയുമായുണ്ടായ സമ്പര്‍ക്കത്തില്‍ ഭൂമീദേവി ഗര്‍ഭിണിയായി. കാലക്രമത്തില്‍ അതിശക്തനായ ഒരു ശിശുവിന് ജന്മം നല്‍കുകയും ചെയ്തു. ആ ശിശുവാണ് നരകാസുരന്‍ . ഭൂമീദേവി തന്റെ ശിശുവിനേയുമെടുത്ത് മഹാവിഷ്ണുവിന്റെ സവിധത്തിലെത്തി. അസുരപുത്രനാണെങ്കിലും ഭൂമീദേവിയുടെ പുത്രനാണല്ലോ എന്നതുകൊണ്ട് മനസ്സലിഞ്ഞ മഹാവിഷ്ണു ആ ശിശുവിന് ‘നാരായണാസ്ത്രം’ എന്ന ദിവ്യാസ്ത്രം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. മാത്രമല്ല, ആ ദിവ്യാസ്ത്രം കൈയിലുള്ളിടത്തോളം കാലം തനിക്കല്ലാതെ മറ്റാര്‍ക്കും ആ അസുരനെ വധിക്കുവാന്‍ സാധിക്കില്ലെന്ന വരവും നല്‍കി.

പക്ഷേ വളര്‍ന്നു വലുതായി രാജാവായതോടെ ‘നരകാസുരന്‍ ‘ തന്റെ ആസുരസ്വഭാവം കാണിക്കാന്‍ തുടങ്ങി. പ്രാഗ്ജ്യോതിഷം എന്ന നഗരം ആസ്ഥാനമാക്കി അയാള്‍ ഭരണം തുടങ്ങി. ആ അസുരന്‍ ബലശാലികളായ അനവധി അസുരന്മാരെ സേനാ നായകരാക്കി ദേവന്മാരേയും മറ്റും പല തവണ ഉപദ്രവിക്കുകയും പതിനാറായിരത്തില്‍ പരം ദേവ-മനുഷ്യസ്ത്രീകളെ അപഹരിച്ച് തന്റെ ഭാര്യമാരാക്കുകയും ചെയ്തു.
ഇങ്ങനെ നരകാസുരന്റെ ശല്യം സഹിക്കവയ്യാതായതോടെ ദേവന്മാരും മറ്റും ദ്വാരകയിലെത്തി ശ്രീകൃഷ്ണനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. ശ്രീകൃഷ്ണന്‍ ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തില്‍ എത്തുകയും നരകാസുരനേയും മറ്റസുരന്മാരേയും കൊന്നൊടുക്കുകയും ചെയ്തു. നരകാസുര വധത്തിന്റെ സ്മരണ പുതുക്കലാണ് വിഷു ആഘോഷം എന്ന് പറയപ്പെടുന്നു.

2. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ലത്രെ. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലത്രെ. രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു പക്ഷം .


ഏതായാലും മനുഷ്യമനസ്സിലെ അസുരശക്തികളുടെമേല്‍
  ധര്‍മ്മമാര്‍ഗത്തിന്റെ  വിജയത്തെയാണ് വിഷുവായി ആഘോഷിക്കുന്നത്.


വിഷുക്കണി ശ്രീകൃഷ്ണനുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. വിഷുക്കണിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ കൊന്നപ്പൂ. കൃഷ്ണന്റെ അരയിലെ സ്വര്‍ണ്ണക്കിങ്ങിണിയാണത്രേ കൊന്നപ്പൂവായി രൂപം പ്രാപിച്ചിരിക്കുന്നത്.

കടപ്പാട് : മാതൃഭൂമി




പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജനവരിയിലാണ് പദ്ധതി തുടങ്ങിയത്. 80 സിപ്രകാരം സുകന്യ പദ്ധതിക്ക് നേരത്തെതന്നെ നികുതിയിളവ് നല്‍കിയിരുന്നുഎങ്കിലും പദ്ധതിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനുകൂടി ഇത്തവണത്തെ ബജറ്റിലാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം ?

10 വയസ് കഴിയാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് നിക്ഷേപം നടത്താം. ഒരുവര്‍ഷത്തെ ഗ്രേസ് പിരിയഡ് ഈവര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം 2015 ഡിസംബര്‍ ഒന്നിന് 11 വയസ്സ് കവിയാത്തവര്‍ക്ക് പദ്ധതിയില്‍ ചേരാം. 2003 ഡിസംബര്‍ രണ്ടിനു മുമ്പ് ജനിച്ചവര്‍ക്ക് ചേരാന്‍ കഴിയില്ലെന്ന് ചുരുക്കം.

പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ സമ്പാദ്യ പദ്ധതി പുറത്തിറക്കിയിരിക്കുകയാണ്‌. സുകന്യ സമൃദ്ധി അക്കൌണ്‌ട്‌ (എസ്‌എസ്‌എ).
പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി ഗവണ്മെന്റ്‌ രൂപപ്പെടുത്തിയിട്ടുളളത്‌. മറ്റൊരുരു ചെറുകിട സമ്പാദ്യപദ്ധതിയെന്നു വേണമെങ്കില്‍ പറയാം.
നിലവിലുള്ള മിക്ക നിക്ഷേപ അവസരങ്ങളെക്കാളും മെച്ചപ്പെട്ടതാണ് ഈ നിക്ഷേപ പദ്ധതി.
പത്തു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അച്ഛനമ്മമാര്‍ക്കോ രക്ഷിതാക്കള്‍ക്കോ സുകന്യ അക്കൗണ്ടുകള്‍ തുടങ്ങാം. ഓരോ വര്‍ഷവും ചുരുങ്ങിയത് 1000 രൂപയില്‍ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപവരെ സുകന്യ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി ഒരുവര്‍ഷം എത്ര തവണ വേണമെങ്കിലും അടയ്ക്കാം. എല്ലാ തപാല്‍ ഓഫീസുകളിലും ഈ അക്കൗണ്ട് തുടങ്ങാനുള്ള അവസരമുണ്ട്.

അക്കൗണ്ട് എങ്ങനെ തുടങ്ങാം ?

പോസ്റ്റ് ഓഫീസുകളിലോ, പൊതുമേഖല ബാങ്കുകളുടെ ശാഖകളിലോ 1000 രൂപയെങ്കിലും നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. രണ്ട് പെണ്‍കുട്ടികളുടെ പേരുകളില്‍ അക്കൗണ്ട് തുടങ്ങാം. എന്നാല്‍ രണ്ടുപേരുടേയും പേരില്‍ 1.5 ലക്ഷം രൂപമാത്രമേ സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിക്കാന്‍ കഴിയൂ. പെണ്‍കുട്ടിക്ക് 21 വയസ് ആകുമ്പോഴാണ് പണം തിരിച്ചെടുക്കാന്‍ കഴിയുക. 18 വയസ് കഴിഞ്ഞാല്‍ 50 ശതമാനം പണം പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ പരിഗണിച്ചാണിത്

14,00,000 രൂപ (+ 21 വര്‍ഷം) =55,81,312 രൂപ
മകള്‍ ജനിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ പേരില്‍ പ്രതിവര്‍ഷം 1 ലക്ഷം രൂപ വീതം( വേണമെങ്കില്‍ കൂടുതല്‍ തുക നിക്ഷേപിക്കാം) ഈ അക്കൌണ്‌ടില്‍ നിക്ഷേപം നടത്തിയെന്നു കരുതുക. 14 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിക്കണം. . ഈ കാലയളവില്‍ മൊത്തം നടത്തുന്ന നിക്ഷേപം 14 ലക്ഷം രൂപ.
പ്രതീക്ഷിക്കുന്ന കുറഞ്ഞ പലിശ 8.75 ശതമാനം. 14 വര്‍ഷം കഴിയുമ്പോള്‍ ഈ തുക 31,02,640 രൂപയായി ഉയരും. പെണ്‍കുട്ടിക്ക്‌ 21 വയസ്‌ പൂര്‍ത്തിയാകുമ്പോഴേ നിക്ഷേപം മച്യൂരിറ്റി ആകൂ. ഈ സമയം കൊണ്‌ട്‌ ഈ തുക 55,81,312 രൂപയായി ഉയര്‍ന്നിരിക്കും. പലിശ 9 ശതമാനം ലഭിച്ചാല്‍ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 57,95,000 രൂപയാകും.
വിലയിരുത്തല്‍ .  ശരിയായി നിക്ഷേപം നടത്തി മുന്നോട്ടു പോയാല്‍ പെണ്‍കുട്ടികളുടെ ഭാവി ജീവിതത്തിന്‌ സുരക്ഷിതത്വം നല്‌കുവാന്‍ ഈ പദ്ധതി സഹായിക്കും. ചെറുകിട നിക്ഷേപത്തിനുളള പലിശ ഉറപ്പായും ലഭിക്കും. അതായത്‌ 8.5–9 ശതമാനം പലിശ പ്രതീക്ഷിക്കാം.
നിക്ഷേപം പിന്‍വലിക്കുന്നതിന്‌ അവസരമില്ലാത്തതിനാല്‍ പവര്‍ ഓഫ്‌ കോമ്പൌണ്‌ടിംഗിന്റെ ആനുകൂല്യം ലഭിക്കും. പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സാധിക്കുംവിധം വലിയൊരു തുക സമാഹരിക്കുന്നതിനുളള സമയം ലഭിക്കുന്നുവെന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷക വശം.
പെണ്‍കുട്ടികളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും ശാക്തീകരിക്കുവാന്‍ സഹായിക്കുന്ന നിക്ഷേപമെന്ന നിലയില്‍ ഇതിലെ വരുമാനത്തിന്‌ നികുതിയിളവ്‌ നല്‌കുകയും കിഴിവും നിക്ഷേപത്തെ 80 സിയിലും ഉള്‍പ്പെടുത്തുകയും ചെയ്‌താല്‍ ഇത്‌ കൂടുതല്‍ ആകര്‍ഷകമകും.
അനുയോജ്യരായവര്‍

പത്തു വയസ്‌ വരെ പ്രായമുളള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താവിനോ പെണ്‍കുട്ടിയുടെ പേരില്‍ അക്കൌണ്‌ട്‌ തുടങ്ങാം. ഈ അക്കൌണ്‌ടിന്റെ ഗുണഫലം പെണ്‍കുട്ടിക്കു മാത്രമുളളതാണ്‌.
* വേണ്‌ട രേഖകള്‍: പെണ്‍കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും മറ്റ്‌ കെവൈസി രേഖകളും (പാന്‍ കാര്‍ഡ്‌, വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവ)
* രാജ്യത്തെ ഏതു പോസ്റ്റോഫീസിലും അക്കൌണ്‌ട്‌ ആരംഭിക്കാം.
* ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൌണ്‌ട്‌ തുറക്കാനേ അനുവാദമുളളു
* മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ പരമാവധി രണ്‌ടു പെണ്‍കുട്ടികളുടെ പേരില്‍ അക്കൌണ്‌ട്‌ തുറക്കാനേ അനുവാദമുളളു. ഇരട്ടകളാണെങ്കില്‍ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേരിലും അക്കൌണ്‌ട്‌ തുറക്കാന്‍ അനുവദിക്കും.
* പ്രതിവര്‍ഷം കുറഞ്ഞ നിക്ഷേപം 1000 രൂപ. കൂടിയ നിക്ഷേപം 1,50,000 രൂപ.
* കുറഞ്ഞ നിക്ഷേപം നടത്തിയില്ലെങ്കില്‍ 50 രൂപ ഫൈന്‍ നല്‌കണം
* അക്കൌണ്‌ട്‌ തുറന്നാല്‍ 14 വര്‍ഷത്തേയ്ക്ക്‌ തുക അടയ്ക്കണം
* കുട്ടിയുടെ മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താവിനോ കാഷ്‌, ചെക്ക്‌, ഡ്രാഫ്‌റ്റ്‌ എന്നിവ വഴി അക്കൌണ്‌ടില്‍ പണം അടയ്ക്കാം.
* പലിശ നിരക്ക്‌ ഗവണ്മെന്റ്‌ ഓരോ വര്‍ഷവും പ്രഖ്യാപിക്കും. പലിശ വര്‍ഷത്തിലൊരിക്കല്‍ അക്കൌണ്‌ടില്‍ ക്രെഡിറ്റ്‌ ചെയ്യും.
* പെണ്‍കുട്ടിയുടെ താമസ സ്ഥലം മാറുന്നതനുസരിച്ച്‌ ഇന്ത്യയില്‍ എവിടേയ്ക്കും അക്കൌണ്‌ടും മാറ്റാം
* അക്കൌണ്‌ട്‌ തുറന്ന്‌ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോഴോ പെണ്‍കുട്ടിയുടെ വിവാഹ സമയമോ ഏതാണ്‌ അദ്യം വരിക അപ്പോള്‍ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം.
* പെണ്‍കുട്ടിയുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി കാലാവധിക്കു മുമ്പേ നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിന്‍വലിക്കാം. പക്ഷേ പെണ്‍കുട്ടിക്ക്‌ 18 വയസ്‌ പൂര്‍ത്തിയായിരിക്കണം.
* അക്കൌണ്‌ട്‌ മച്യൂരിറ്റി ആകുന്നതിനു മുമ്പ്‌ പെണ്‍കുട്ടി മരിച്ചാല്‍ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം. അതുവരെയുളള നിക്ഷേപവും അതിന്റെ പലിശയും മാതാപിതാക്കളുടെയോ രക്ഷകര്‍ത്താവിന്റെയോ അക്കൌണ്‌ടില്‍ ക്രെഡിറ്റ്‌ ചെയ്യും.ജീവാപായ രോഗങ്ങള്‍ ഉണ്‌ടായാലും കാലാവധിക്കു മുമ്പേ അക്കൌണ്‌ട്‌ ക്‌ളോസ്‌ ചെയ്യാം.


(PLAN DOWNLOAD LINKS ARE AVAILABLE BELOW)

നിര്‍മാണസാമഗ്രികള്‍ക്ക്‌ തീവിലയായ ഇക്കാലത്ത്‌ സാധാരണക്കാരന്‌ സ്വന്തമായൊരു വീടു തന്നെ അപ്രാപ്യസ്വപ്‌നമായിരിക്കെ, വെറും അഞ്ചു ലക്ഷം രൂപയ്‌ക്കു വയ്‌ക്കാവുന്ന മൂന്നു വീടുകളുടെ മാതൃകയാണിവിടെ അവതരിപ്പിക്കുന്നത്‌ ചെറിയ ബജററില്‍ മനോഹരമായ ഒരു വീട്‌ ഇന്നെല്ലാവരുടെയും സ്വപ്‌നമാണ്‌. നിര്‍മ്മാണ വസ്‌തുക്കളുടെ വില കുതിച്ചുയര്‍ന്നതോടെ മനസ്സിനിഷ്‌ടപ്പെട്ട വീട്‌ പലര്‍ക്കും നിര്‍മ്മിക്കാനാവുന്നില്ല. എന്നാല്‍ അല്‌പം വീണ്ടുവിചാരവും അമിത ആര്‍ഭാടമൊഴിവാക്കാനുളള സന്മനസ്സും കാട്ടിയാല്‍ കയ്യിലുളള ചെറിയ ബജററുകൊണ്ട്‌ കടഭാരമില്ലാതെ മനസ്സിനിണങ്ങിയ വീടു നിര്‍മ്മിക്കാം. വീടുനിര്‍മ്മാണത്തില്‍ ബജററിനൊപ്പം തന്നെ പ്ലാനിങ്ങിനും സ്‌ഥാനമുണ്ട്‌. കൃത്യമായ പ്ലാനിങ്‌ ചെലവ്‌ കുറയ്‌ക്കുകയും വീടിന്റെ പൊളിച്ചുപണി ഒഴിവാക്കുകയും,നിശ്‌ചിത സമയപരിധിക്കുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്യും. അഞ്ചോ പത്തോ സെന്റ്‌ സ്‌ഥലത്ത്‌ അഞ്ച്‌ ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വീടുകള്‍ പരിചയപ്പെടാം. കേരളീയ ശില്‌പ മാതൃകയില്‍ നൂറ്‌ കണക്കിന്‌ വീടുകള്‍ നിര്‍മ്മിച്ച്‌ ശ്രദ്ധേയനായി മാറിയ വാസ്‌തു ശാസ്‌ത്ര വിദഗ്‌ദ്ധന്‍ ആചാര്യ തച്ചനാട്ട്‌ സുധാകരന്‍ നിര്‍മ്മിച്ച അഞ്ച്‌ ലക്ഷത്തിന്റെ മൂന്ന്‌ വീടുകളുടെ പുതുമയുണര്‍ത്തുന്ന വിശേഷങ്ങളും വീടുകളുടെ പ്ലാനും സ്‌കെച്ചും നിര്‍മ്മാണ രീതികളും ഇതിനോടൊപ്പം ചിത്രലേഖ അഞ്ച്‌ സെന്റ്‌ സ്‌ഥലത്ത്‌ 49 കോല്‍ ചുററളവില്‍ ഈ വീട്‌ നിര്‍മ്മിക്കാം. ഭിത്തി വണ്ണം 12 സെന്റീമീറ്റര്‍ അടിത്തറ ചെങ്കല്ലില്‍ ഒഴിവിന്‌ പണിതീര്‍ത്ത്‌ ബെല്‍ററ്‌ വാര്‍ക്കണം. പാദുക മാററം ആറു സെന്റീമീറ്ററും പത്രമാനം ആറു സെന്റീമീറ്ററും ആണ്‌. തറ ഉയരം 54 സെന്റീമീറ്ററും ഉയരം വാനാദിപ്പൊക്കം 366 സെന്റീമീറ്ററും ആണ്‌. അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീടിന്‌ ഉണ്ട്‌. മേല്‍ക്കൂട്‌ വാര്‍ക്കുന്നതിന്‌ പകരം ട്രസ്സ്‌ വര്‍ക്ക്‌ (ഇരുമ്പ്‌ ദണ്ഡ് ഉപയോഗിച്ച്‌് ചട്ടമുണ്ടാക്കി) ഓട്‌ ഇടുകയും പുറകില്‍ ഷീററിടുകയും ആവാം.

ഷീററിട്ടാല്‍ അടുക്കളയുടെയോ ടോയ്‌ലററിന്റേയോ കുറച്ച്‌ ഭാഗം കോണ്‍ക്രീററ്‌ ചെയ്‌താല്‍ അവിടെ വാട്ടര്‍ടാങ്ക്‌ സ്‌ഥാപിക്കാം. ടൈല്‍സിന്‌ പകരം തറയോടുകള്‍ നിലത്ത്‌ പാകിയാല്‍ പഴമ നിലനിര്‍ത്തിക്കൊണ്ട്‌ കൂടുതല്‍ ഭംഗി വരുത്താനും കഴിയും. തറയോടുകള്‍ ആരോഗ്യപരമായി നല്ലതുമാണ്‌. സിററൗട്ടിന്റെ മുകളില്‍ മുഖാരം വച്ച്‌ വീടിന്‌ കൂടുതല്‍ ഭംഗി വരുത്തി,സിററൗട്ടില്‍ ചാരുബഞ്ച്‌ സ്‌ഥാപിക്കാവുന്നതുമാണ്‌. ചിത്രലേഖ വീടുകള്‍ മനോഹരങ്ങളുമായിരിക്കും. സാധാരണക്കാര്‍ക്ക്‌ താങ്ങാവുന്ന ബജറേറ ഈ വീടിനുളളൂ. ചിത്രാംഗദ അഞ്ച്‌ സെന്റില്‍ 49 കോല്‍ ചുററളവുളളതും തെക്ക്‌ ദര്‍ശനം കിട്ടുന്നതുമാണ്‌ ചിത്രാംഗദ വീടുകള്‍. ദര്‍ശനം മാററിയാല്‍ വീടിന്റെ അളവുില്‍ മാററം വരുന്നതാണ്‌. അതുകൊണ്ട്‌ കഴിയുന്നതും തെക്ക്‌ ദര്‍ശനം മാററാതിരിക്കുന്നതാണ്‌ നല്ലത്‌. ഈ വീടിന്റെ മുകള്‍തട്ട്‌ കോണ്‍ക്രീററ്‌ ചെയ്യാം. കാര്‍പോര്‍ച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. രണ്ടു കിടപ്പറകളാണ്‌് ഈ വീടിനുളളത്‌. മൂന്നു കിടപ്പറ വേണമെങ്കില്‍ പോര്‍ച്ച്‌ ഒഴിവാക്കി അവിടെ അടുക്കള നിര്‍മ്മിച്ച്‌ അതിനു പുറകില്‍ കിടപ്പറ എടുക്കാവുന്നതുമാണ്‌. ഹാളില്‍നിന്ന്‌ കോണിപ്പടി നിര്‍മ്മിച്ചാല്‍ ഭാവിയില്‍ വീടിന്‌ മുകളില്‍ മുറി എടുക്കാവുന്നതാണ്‌. സിററൗട്ടില്‍ ചാരുബഞ്ചും പോര്‍ച്ചിനുമുകളില്‍ മുഖാരവും വച്ചാല്‍ വീടിന്‌ ഏറെ ഭംഗി വരും. ചിത്രാംഗദ വീടിന്റെ ഭിത്തിവണ്ണം 15 സെന്റീമീറ്ററും,പാദുക മാററം ആറു സെന്റീമീറ്ററും,പത്രമാന മാററം ആറു സെന്റീമീറ്ററും,തറ ഉയരം 54 സെന്റീമീറ്ററുമാണ്‌. ചിത്രപൗര്‍ണ്ണമി കേരളത്തിലെ പഴയവീടുകളുടെ രൂപഭംഗിയില്‍ ചിത്രപൗര്‍ണ്ണമി വീടുകള്‍ നിര്‍മ്മിക്കാവിന്നതാണ്‌. ഇതിന്‌ ഏകദേശം 10 സെന്റോളം സ്‌ഥലം വേണ്ടിവരും. 61 കോല്‍ 16 അംഗുലം ചുററളവുളള ഗൃഹമാണ്‌ ചിത്രപൗര്‍ണ്ണമി. പഴമയുടെ പ്രൗഢി നിലനിര്‍ത്തുന്ന വരാന്ത ഓട്‌ മേഞ്ഞതും ബാക്കിസ്‌ഥലം കോണ്‍ക്രീററുമാണ്‌. ദര്‍ശനം കിഴക്കായിട്ടാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. ദര്‍ശനം മാററിയാല്‍ അളവുകള്‍ മാറും. ഭിത്തി വണ്ണം 15 സെന്റീമീറ്ററും, പാദുക മാററം ആറു സെന്റീമീറ്ററും, പത്രമാനം ആറു സെന്റീമീറ്ററും ആണ്‌. അടിത്തറ ചെങ്കല്ലിലോ കരിങ്കല്ലിലോ ചെയ്യാം. ഇരുചക്രവാഹനത്തിനുളള പോര്‍ച്ച്‌ ഉള്‍പ്പെടുത്തിയിരിക്കുന്നു. വീടിന്റെ നിലത്ത്‌ ടൈല്‍സിന്‌ പകരം തറയോടു പാകിയാല്‍ വളരെയധികം സാമ്പത്തിക ലാഭം ഉണ്ടാകും. വീടിന്റെ മുന്‍വശത്തും വശങ്ങളിലും മരം കൊണ്ടുളള മുഖാരം വച്ചു മോടിപിടിപ്പിക്കാവുന്നതാണ്‌.(തടി ഇല്ലെങ്കില്‍ ഇതിനു കോണ്‍ക്രീറ്റുമാവാം) വീടിന്റെ മുന്‍വശത്തെ തൂണുകള്‍ ഉരുണ്ടതും അടിവശം വണ്ണം കൂടിയിരുന്നാല്‍ ഭംഗി കൂടും. വിശാലമായ വരാന്ത കാഴ്‌ചയില്‍ ഏറെ മനോഹരവുമാണ്‌. വീട്‌ നിര്‍മ്മാണത്തില്‍ കൃത്യമായ പ്ലാനും പദ്ധതിയും സജ്‌ജമാക്കിയാല്‍ അഞ്ചോ പത്തോ സെന്റ്‌ സ്‌ഥലത്ത്‌ അഞ്ച്‌ ലക്ഷത്തിന്‌ ഈ വീടുകള്‍ നിര്‍മ്മിക്കാവുന്നതാണ്‌. കൂടാതെ പണത്തിന്റെ ലഭ്യതയനുസരിച്ച്‌ വീടുകള്‍ കൂടുതല്‍ മോടിപിടിപ്പിച്ച്‌ മനോഹരങ്ങളുമാക്കാവുന്നതാണ്‌. Budget Tips വീട്‌ നിര്‍മ്മാണത്തില്‍ മരത്തിന്റെ ഉപയോഗം ശ്രദ്ധിക്കേണ്ടതാണ്‌. തേക്ക്‌, മഹാഗണി, വീട്ടി പോലെ വില കൂടിയ തടി തന്നെ ഉപയോഗിക്കണമെന്നില്ല. അക്വേഷ്യ, മാഞ്ചിയം, തെങ്ങ്‌, തുടങ്ങി ചുററിനും സുലഭമായ തടി തന്നെ തെരഞ്ഞെടുക്കാം. ജനാല, ജനാലച്ചട്ടം, വാതില്‍, ട്രസ്സ്‌, റെയിലിങ്‌ എന്നിവയ്‌ക്കെല്ലാം തെങ്ങ്‌ അനുയോജ്യമാണ്‌. വരവു തടികളുടെ പകുതി ചെലവേ തെങ്ങിന്‌ ആവൂ. കൂരയ്‌ക്കു ഫില്ലര്‍ സ്ലാബ്‌ രീതിയാവാം. ഇത്‌ സ്‌ററീലിന്റേയും സിമന്റിന്റെയും ചെലവ്‌ കുറയ്‌ക്കും. കൂരയ്‌ക്കു മണ്ണോടുകള്‍ ഉപയോഗിക്കുന്ന രീതി അമിതചൂടിനെ പ്രതിരോധിക്കുന്നതുമൂലം ഗൃഹാന്തരീക്ഷം കൂടുതല്‍ സുഖകരമാവും. വെട്ടുകല്ല്‌ സ്‌ട്രക്‌ചര്‍ നിര്‍മാണത്തിന്‌ ഏറെ ഉപകരിക്കും. ചെലവ്‌ കുറവാണെന്നു മാത്രമല്ല പ്രകൃതിക്കിണങ്ങിയതുമാണ്‌, ചൂടു കുറയ്‌ക്കും. ഭിത്തിയുടെ പുറത്ത്‌ പുട്ടിയിട്ട്‌ തേച്ചില്ലെങ്കിലും കുഴപ്പമില്ല. നിറം കൊടുത്താല്‍ നല്ല ഭംഗിയുമുണ്ടാകും. നിലമൊരുക്കാന്‍ വിട്രിഫൈഡ്‌ ടൈലും മാര്‍ബിളും ഗ്രനൈററുമെല്ലാം ഒഴിവാക്കിയാല്‍ നല്ലൊരു തുക ലാഭിക്കാം. അകത്തള തറയൊരുക്കാന്‍ പോളിഷ്‌ഡ് കോട്ടാസ്‌റേറാണ്‍ നല്ലതാണ്‌. മാര്‍ബിളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ്‌ കുറവാണ്‌. ദീര്‍ഘകാലം ഈടുനില്‍ക്കും. പെട്ടെന്ന്‌ അഴുക്കും പിടിക്കില്ല. വാസ്‌തുവില്‍ ശ്രദ്ധിക്കാന്‍ അന്ധവിശ്വാസമെന്ന്‌ പറയാറുണ്ടെങ്കിലും ഗൃഹനിര്‍മ്മാണത്തില്‍ വാസ്‌തുപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഭൂമിയുടെ ഘടന നിര്‍മ്മാണ പ്രക്രിയയിലെ പ്രധാന ഘടകമാണ്‌. അതുകൊണ്ടാണ്‌ വാസ്‌തു കാര്യങ്ങള്‍ നോക്കണമെന്ന്‌ പറയുന്നത്‌. തെക്ക്‌ പടിഞ്ഞാറേ കോര്‍ണര്‍ ഉയര്‍ന്ന ഭൂമിയാണ്‌ ഗൃഹനിര്‍മ്മാണത്തിന്‌ ഉത്തമം. ദേവാലയങ്ങളുടെ സാമീപ്യം ശ്രദ്ധിക്കേണ്ടതാണ്‌. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ മാത്രമേ (ദേവാലയചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നവര്‍)മാത്രമേ ദേവാലയങ്ങള്‍ക്ക്‌ സമീപം വീട്‌ വയ്‌ക്കാവൂ. വീടിന്റെ പ്ലാനില്‍ മാററം വരുത്താന്‍ പാടില്ല. വീടിന്റെ തെക്കുപടിഞ്ഞാറേ കോര്‍ണര്‍ ഭാഗത്താണ്‌ പ്രധാന ബെഡ്‌ റൂം സജ്‌ജീകരിക്കേണ്ടത്‌. വീടിന്റെ കിടപ്പുമുറിയുടെ ജനലുകളോട്‌ ചേര്‍ന്ന്‌ വൃക്ഷങ്ങള്‍ വളര്‍ത്താന്‍ പാടില്ല. രാത്രികാലങ്ങളില്‍ വൃക്ഷങ്ങളുടെ ഇലകളില്‍നിന്ന്‌ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ്‌ സുഖനിദ്രയ്‌ക്ക് തടസ്സമുണ്ടാക്കും. പ്ലാവ്‌,ആഞ്ഞിലി,പുളി തുടങ്ങിയ മരങ്ങള്‍ പുരയിടത്തില്‍ നട്ട്‌ വളര്‍ത്താവുന്നതാണ്‌. വീടുകള്‍ എപ്പോഴും കിഴക്കോട്ട്‌ ദര്‍ശനമായി നിര്‍മ്മിക്കുന്നതാണ്‌ നല്ലത്‌. ഇതുമൂലം പ്രഭാത സൂര്യന്റെ കിരണങ്ങള്‍ വീടിനുളളില്‍ പ്രവേശിക്കും. വലത്തോട്ടൊഴുകുന്ന പുഴയുടെ സാന്നിധ്യം ഗൃഹനിര്‍മ്മാണത്തിന്‌ അനുയോജ്യമാണ്‌. ഭൂമിയുടെ ചരിവുമായി ബന്ധമുളളതുകൊണ്ട്‌ മീനം രാശി(വടക്കു കിഴക്കേ കോര്‍ണര്‍)യിലാണ്‌ കിണര്‍ കുഴിക്കേണ്ടത്‌. വാസ്‌തു ശാസ്‌ത്രം അനുശാസിക്കുന്ന എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടുതന്നെയാകണം എപ്പോഴും ഗൃഹനിര്‍മ്മാണം. 12 ways to save budget 1. കോണ്‍ക്രീററ്‌ ഒഴിവാക്കി ഇരുമ്പ്‌ ദണ്ഡ് കൊണ്ടുളള മേല്‍ക്കൂര പണിയാം. 2. പഴയ മേച്ചിലോടുകള്‍ വാങ്ങി കഴുകി നിറം കൊടുത്ത്‌ ഉപയോഗിക്കാം. 3. ടൈല്‍സിന്‌ പകരം തറയോടുകള്‍ ഉപയോഗിക്കാം. 4. തടി കതകുകള്‍ക്ക്‌ പകരം പ്ലാസ്‌ററിക്കിന്‌ സമാനമായ കതകുകള്‍ ഉളളിലെ മുറികള്‍ക്ക്‌ ഉപയോഗിക്കാം 5. ജനാലകള്‍ക്ക്‌ തടി ഒഴിവാക്കി ഇരുമ്പോ അലൂമിനിയമോ ഉപയോഗിക്കാം. 6. കൃത്യമായ പ്ലാന്‍ തയ്യാറാക്കിയാല്‍ 90 ദിവസത്തിനകം വീട്‌ പൂര്‍ത്തിയാക്കാം. 7. കോണ്‍ക്രീററ്‌ വീടുകളാണെങ്കില്‍ 7 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കാം. 8. വെട്ടുകല്ലിന്‌ പകരം ഹോളോ ബ്രിക്‌സ് ഉപയോഗിക്കാം. 9. മണ്ണുളള പ്രദേശമാണെങ്കില്‍ പറമ്പ്‌ കുഴിച്ച്‌ മണലെടുക്കാം. 10. കൃത്യമായ പ്ലാന്‍ അനാവശ്യച്ചെലവുകള്‍ ഒഴിവാക്കും. 11. വീടിന്റെ രൂപരേഖയില്‍ ഇടയ്‌ക്കിടയ്‌ക്ക് മാററം വരുത്തരുത്‌. 12. അടിസ്‌ഥാന സൗകര്യമുളള സ്‌ഥലമാണെങ്കില്‍ കൂലിയിനത്തില്‍ നല്ല ലാഭമുണ്ടാക്കാം ആചാര്യ തച്ചനാട്ട്‌ സുധാകരന്‍ ( വാസ്‌തു ശാസ്‌ത്ര വിദഗ്‌ദ്ധന്‍ )

 FOR DOWNLOAD PLANS , PHOTOS , VIDEOS AND MORE DETAILS ABOUT THIS CONSTRUCTION CLICK BELOW LINK
Courtesy: [{ Model Polytechnic College, Karunagappally }]

Download

Courtesy: [{ Model Polytechnic College, Karunagappally }]

Online Application Procedure for Ration Card in Kerala State - BPL, APL, and Other Ration Cards


http://civilsupplieskerala.gov.in/CivilSup…/CitizenLogin.php
 എന്ന വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ്‌ ഉള്ളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് എന്‍റര്‍ ചെയ്തും മറ്റുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തും സൈറ്റില്‍ പ്രവേശിക്കാം. അപേക്ഷയ്ക്കൊപ്പം നല്‍കേണ്ട രേഖകള്‍ സ്കാന്‍ ചെയ്ത് പി. ഡി. എഫ്. ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്യണം. ഫയലുകളുടെ വലിപ്പം 250 കെ. ബിയില്‍ കൂടരുത്. അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്‍റ് ഔട്ട്‌ എടുത്ത് സൂക്ഷിക്കണം. പുതിയ കാര്‍ഡിനുള്ള അപേക്ഷയാണെങ്കില്‍ ഫോട്ടോ എടുക്കാനുള്ള തീയതി സപ്ലേ ഓഫീസില്‍ നിന്ന് അറിയിക്കും. അതനുസരിച്ച് സമര്‍പ്പിച്ച രേഖകളുടെ ഒറിജിനലുമായി ചെന്ന് കാര്‍ഡിന്‍റെ വിലയും ആപേക്ഷാഫീസും ഒടുക്കി കാര്‍ഡ്‌ കൈപ്പറ്റാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവരുടെ ഫോട്ടോ അവിടെ തന്നെ എടുക്കും.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ കാര്‍ഡ്‌ വിതരണം ചെയ്യാനാവുന്ന വിധമാണ് സിവില്‍ സപ്ലയ്സ് വകുപ്പും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും ചേര്‍ന്ന് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത് അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികളും വെബ്‌സൈറ്റില്‍ നിന്ന് അറിയാനാകും.

HOW TO SUBMIT ONLINE APPLICATIONS FOR NEW RATION CARD OR FOR MODIFICATIONS IN EXISTING RATION CARDS
If you have a ration card, register into the website by entering the barcode number, which is on the last page of your ration card.
If you don’t have a ration card, choose No.
Fill up the User details and submit the registration form.
An activation link will be displayed. Click on the ‘Activate Account’ button to activate the account.
Login to the website using the userid and password that you have entered in the registration form.
If you don’t have a ration card, three functions will be made available to you (Issue of new ration Card, Non Inclusion Certificate and Non Renewal Certificate)
 If you have a ration card, thirteen functions will be displayed.
 Click on the required function.
Click on the ‘New Application’ link.
Fill up the form with correct data.
Upload all mandatory scanned documents only in pdf format with size less than 250 KB in the application.
Before submitting the form, verify all the data.
Take a printout of the application form, which you have submitted, for further proceedings. Note the application number and date.
You can submit the original documents, application printout and the application fees including the cost of the ration card when you come to the TSO.
The following information will be displayed once your application has been submitted successfully.
Application Status
Objections
Payment Details

The Civil Supplies Department of the Kerala Government has launched an online system for submission of application forms for new Ration Cards. An applicant has to use the ‘Citizen Login’(link is external) on the Civil Supplies website to access the service. After filling in all the details online in Malayalam, a print out of the form has to be submitted along with the relevant documents at the Taluk Supply Office for verification.
The new Ration Card can be issued in one day if all the documents are in place. Those who don’t have Internet access can approach the nearest Akshaya Centre for this service, which will also accept the forms.

What Is The Procedure To Apply Online For a Ration Card In Kerala?

To apply ration card online in Kerala, visit Kerala Civil Supplies website(link is external) and register as an applicant. Before you fill up the online registration form read the following details carefully:
  1. If you have a ration card, register into the website by entering the bar-code number, which is on the last page of your card.
  2. If you don’t have a ration card, choose No.
  3. Fill up the User details and submit the registration form.
  4. An activation link will be displayed. Click on the ‘Activate Account’ button to activate the account.
  5. Login to the website using the user id and password that you have entered in the registration form.
  6. If you don’t have a ration card, three functions will be made available to you (Issue of new ration Card, Non Inclusion Certificate and Non Renewal Certificate)
  7. If you have a ration card, thirteen functions will be displayed.
  8. Click on the required function.
  9. Click on the ‘New Application’ link.
  10. Fill up the form with correct data.
  11. Upload all mandatory scanned documents only in pdf format with size less than 250 KB in the application.
  12. Before submitting the form, verify all the data.
  13. Take a printout of the application form, which you have submitted, for further proceedings. Note the application number and date.
  14. The following information will be displayed once your application has been submitted successfully.
  15. Submit the original documents, application printout and the application fees including the cost of the ration card to the Taluk Supply office (TSO) for verification and further proceedings.
  16. You will receive a token number after accepting the application by TSO. You have to keep this token number for further follow up until you get your ration card.
Click this link to access the website of Civil Supplies, Kerala:http://civilsupplieskerala.gov.in/CivilSuppliesKerala/CitizenLogin.php.(link is external) Though signup form is not so user friendly, an average person can manage to get the things done.

What is the procedure to apply a new Ration Card directly (Offline or Traditional Application for Ration Card)?

    • Purchase an application form from TSO/DSO office by paying Rs. 5.
    • Apply to your Taluk Supply Office with the filled up form and your old Ration Card.
    • If you do not belong to the same TSO/CRO then produce the following documents along with the application.
    • Residential Certificate issued by LSG office (Panchayat / Municipality / Corporation)
    • Reduction/ Surrender certificate/ non-renewal certificate from the TSO from where you belong previously.
    • Income Certificate issued by Village officer.
    • Declaration.
    • After verification of the above details your new ration card will be issued within 15 days.

Frequently Asked Questions About Ration Card (Ration Card FAQ).
...
Authored By: Stanly Chirayath



പുതിയ ആചാരങ്ങളും പൂജാവിധികളും നടപ്പിലാക്കിയും ദൈവത്തിന്‍െ അടുത്തയാളാണെന്നു അഭിനയിച്ചും സാധാരണക്കാരേ ചൂഷണംചെയ്യുന്ന പുരോഹിതനെപ്പറ്റി ഗുരു പണ്ടേ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
 സന്യാസിയും പുരോഹിതനും തമ്മിലുള്ള വൃത്യാസം പലര്‍ക്കും അറിയില്ല. എല്ലാം ഉപേക്ഷിച്ചവരാണ് സന്യാസിയും പുരോഹിത­ര്‍ പ്രതിഫലത്തിനുവേണ്ടി ജോലിചെയ്യുന്നവര്‍ ആണ്.
അപരക്രിയയെപ്പറ്റി ഗുരു പറഞ്ഞ കാര്യം നോക്കുക.

 മരിച്ച ആളിനെ ഉദ്ദേശിച്ച് അടുത്ത ആളുകള്‍ ഒത്ത്ചേര്‍ന്ന് പത്തുദിവസം പ്രഭാതത്തില്‍ കുളിയും മറ്റും കഴിഞ്ഞ് വിശ്വാസാനുസരണം പ്രാര്‍ത്ഥിക്കണം.ആ സമയത്ത് സുഗന്ധദ്രവ്‌യങ്ങളോ മറ്റോ വാങ്ങി കുടുതല്‍ തുക ചിലവാക്കരുത്. ഒന്നും അറിഞ്ഞുകൂടാത്ത പുരോഹിതന്‍ വന്നിരുന്ന് എള്ളെട്, പൂവെട്,തണ്ണികൊട് എന്നുപറയുന്നത്കേട്ട്­ രണ്ട് അരി നനച്ചിടുന്നതിനെക്കാള്‍ പ്രയോജനം ഉറ്റവര്‍ ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നതി­ല്‍ നിന്നും ഉണ്ടാകും.

 ഗുരു നടത്തിയ ആദ്യത്തെ പ്രതിഷ്ഠക്ക് അദ്ദേഹം മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നില്ല­. ക്ഷേത്രം പോലും പണിതിരുന്നില്ല. പാതിരാത്രിക്കാണ് ശിവലിംഗം മുങ്ങിയെടുക്കാന്‍ പുഴയില്‍ ഇറങ്ങിയത്. മൂന്ന്മണിക്കൂര്‍ ധധ്യാനത്തില്‍ നിന്നതിനുശേഷം അത് പാറയില്‍ ഉറപ്പിച്ചു. ആചാരങ്ങള്‍ കൂട്ടമായി ഒറ്റയടിക്ക് തകര്‍ന്നു വീഴുകയായിരുന്നു അപ്പോള്‍ . പിന്നെടൊരിക്കല്‍ ആദ്യം നിശ്ചയിച്ച മുഹുര്‍ത്തം കഴിഞ്ഞാണ് ഗുരു പ്രതിഷ്ഠ നടത്തിയത്. അത് ചോദൃം ചെയ്ത പണ്ധിതനെ മറുചോദ്യം കൊണ്ട് വായടപ്പിച്ചു. "മുഹുര്‍ത്തം നോക്കി കുട്ടി ജനിക്കാറുണ്ടോ" എന്ന ചോദൃത്തിന് മറുപടി ഇല്ലായിരുന്നു. 

ഗുരു ഒരു ശിഷൃനുമായുള്ള സംഭാഷണം .

 ശിഷ്യന്‍: :::- മനുഷ്യന്‍ മരിച്ചാല്‍ ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണ് നല്ലത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.
 ഗുരു: ചക്കിലിട്ടാട്ടി­ വളമായെടുത്ത് തെങ്ങിനിടുന്നതാണ് നല്ലത്.
ശിഷൃന്  ‍:അയ്യോ സ്വാമി അത് സങ്കടമാണ്.
ഗുരു : എന്താ നോവുമോ?
 
 ഇന്ന് ഇതില്‍ നിന്നേക്കെ വിപരീതം ആണ് ആളുകള്‍ ചെയ്യുന്നത്.തുക കുടുതല്‍ ഏതാണ് എന്ന് നോക്കി പൂജയും വഴിപാടും കഴിക്കുന്ന കാലം. എത്ര ലളിതമായി ഗുരു ഒരോ കാരൃങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട് അതേന്നും ആര്‍ക്കും വേണ്ടാ . അവസാനം എല്ലാവരും ഗുരു പറഞ വഴി വരികതന്നെ ചെയ്യും. ഗുരു കാണിച്ച വഴി നടക്കു തീര്‍ച്ചയായും ഫലം കാണും...

 മഹാ ഗുരുവിന്‍െ പാദം നമിച്ച് ....ഗിരീഷ് താഴ്ചയില്‍

ഗുരു ചരണം ശരണം

Posted on Facebook Group by : Girish Thazhchayil

സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് നിങ്ങള്‍ അര്‍ഹനാണോ ?


Let this help Public to be more closer to publicservants and make a feel of reliability of social service Please share this. Compilation of all social welfare measures in Keralaതാഴെക്കാണുന്ന വിവിധ പദ്ധതികളിൽ ഏതെങ്കിലും അർഹമായ ഒന്നെങ്കിലും നിങ്ങളുടെ അയൽപക്കത്തെ പാവപ്പെട്ടവൻ അർഹനായേക്കാം...

നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം. ഈ പോസ്റ്റിൽ കാണുന്ന ലിങ്കിൽ കാണുന്ന പി ഡി എഫ്‌ ഫയൽ ഡൗൺലോഡ്‌ ചെയ്യുക.

അതിലുള്ള അപേക്ഷാ ഫോമുകളിൽ ആവശ്യമുള്ളത്‌ പ്രിന്റെടുത്ത്‌ പൂരിപ്പിച്ച്‌ നിങ്ങളുടെ അയൽ വാസിക്ക്‌ നൽകി സഹായിക്കാം. വേണ്ട നിർദ്ദേശങ്ങളും നൽകാം.പദ്ധതികളിൽ മുഖ്യമായവ
1. ദേശീയ വാർദ്ധ്ക്യപെൻഷൻ: 60 വയസ്സിനു മേൽ പ്രതിമാസം 525 രൂപ 80 വയസ്സിനു മേൽ: 900 രൂപ
2. വികലാംഗപെൻഷൻ : 40% വൈകല്യം: 525 രൂപ; 80% വൈകല്യം 900 രൂപ.
3. കർഷക തൊഴിലാളി പെൻഷൻ: 525 രൂപ.
4. വിധവാ പെൻഷൻ : 525 രൂപ
5. സാധു വിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹധനസഹായം: 20000 രൂപ
6. 50 വയസ്സ്‌ കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ: 525 രൂപ
7. വികലാംഗ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം.
8. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള വികലാംഗ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം : 10000
9. വികലാംഗർ, അന്ധർ, മൂകർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നിവർക്ക്‌ ബസ്സുകളിൽ യാത്രാപാസ്സുകൾ
10. വികലാംഗർക്ക്‌ സഹായ ഉപകരണങ്ങൾ
11. വികലാംഗർക്ക്‌ തൊഴിൽ സംരംഭങ്ങൾക്ക്‌ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി
12. വികലാംഗർക്ക്‌ മുച്ചക്ര സ്കൂട്ടർ വാങ്ങാൻ സബ്സിഡി: 10000 രൂപ
13. വികലാംഗർക്ക്‌ ലോട്ടറി കച്ചവടം തുടങ്ങാൻ: 5000 രൂപ
14. വികലാംഗ വിദ്യാർത്ഥി സ്കോളർഷിപ്‌: 15. ശാരീരിക മാനസിക വൈകല്യമുള്ളവർക്ക്‌ ചായ കാപ്പി വെന്റിംഗ്‌ മെഷീൻ
16. എട്ട്‌ വയസ്സിൽ താഴെ ഗുരുതരമായ വൈകല്യം ബാധിച്ച കുട്ടികൾക്ക്‌ 20000 രൂപ നിക്ഷേപം
17. മാരകരോഗമോ അപകടങ്ങൾ എന്നിവയാൽ ദീർ ഘകാലം ചികിൽസയിൽ കഴിയുന്ന പട്ടികജാതിക്കാർക്ക്‌ ധനസഹായം
18. പിന്നാക്ക പട്ടിക സമുദായ മന്ത്രിയുടെ ദുരിതാശ്വാസ നിധി
19. മിശ്രവിവാഹിതർക്കുള്ള ദുരിതാശ്വാസം: 50000 രൂപ
20. ആശ്വാസകിരണം: കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക്‌: 525 രൂപ
21. വനിതകൾ ഗൃനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക്‌ വിദ്യാഭ്യാസ ധനസഹായം : പ്ലസ്‌ 2: 2500 പ്രതിവർഷം; കോളേജ്‌ തലം 5000
22. പുനർ വിവാഹ ധനസഹായം : 2500023. സ്നേഹസ്പർശ്ശം പദ്ധതി: അവിവാഹിതകളായ അമ്മമാർക്കുള്ളത്‌24. താലോലം: കുട്ടികൾക്കുള്ള ചികിൽസാ പദ്ധതി. 50000 രൂപ
25. കുട്ടികൾക്ക്‌ കാൻസർ ചികിൽസ: 50000 രൂപ
26. സ്നേഹപൂർവ്വം: അച്ഛനമ്മമാരിൽ ഒരാൾ മരിക്കുകയും ശേഷിക്കുന്ന ആൾക്ക്‌ കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ. പ്ലസ്‌ ടൂ: 1000 പ്രതിമാസം, ഹൈസ്കൂൾ 750, യൂ. പി. 500
27. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
28. ക്ഷയ്‌രോഗം, കുഷ്ഠം, കാൻസർ എന്നിവ ബാധിച്ചവർക്ക്‌ പ്രതിമാസ പെൻഷൻ
29. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധി
30. 65 വയസ്സിൽ താഴെയുള്ള കുടുംബനാഥൻ മരിച്ചാൽ കുടുംബത്തിനു 10000 രൂപ ധനസഹായം
31. മരംകയറ്റ തൊഴിലാളി മരത്തിൽ നിന്ന് വീണു പരിക്കേറ്റാൽ 25000 രൂപ സഹായം
32. അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികാൾക്ക്‌ 2000 രൂപ ചികിൽസാസഹായം
33. സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ്‌ റ്റൊ പുവർ.
34. രാഷ്ട്രീയ ആരോഗ്യ നിധി: സഹായത്തിനു പരിധിയില്ല.
35. കാരുണ്യ b സ്കീം
36. ശ്രുതിതരംഗം: കുട്ടികൾക്ക്‌ സൗജന്യ ശ്രവണ സഹായി
37. കാൻസർ രോഗികൾക്ക്‌ സൗജന്യ റെയിൽ യാത്ര.

Link : https://docs.google.com/file/d/0B-ssZN9uEcQZYmJuZWUwR2ZtZV9GSzk1LVAtUnR6eEx5Q2pn/edit?us&pli=1
Online Govt Services


Dear Son,
I am writing this to you because of 3 reasons...... 

Life, fortune and mishaps
 are unpredictable, nobody knows how long he lives. Some words are better said early. 
I am your father, and if I don't tell you these, no one else will. 

What is written is my own personal bitter and better experiences that perhaps could save you a lot of unnecessary heartaches. 








Remember the following as you go through life.... 

  1. Do not bear grudge towards those who are not good to you. No one has the responsibility of treating you well, except your mother and I. To those who are good to you, you have to treasure it and be thankful, and ALSO you have to be cautious, because, everyone has a motive for every move. When a person is good to you, it does not mean he really likes you. You have to be careful, don't hastily regard him as a real friend. 
  2. No one is indispensable, nothing in the world that you must possess. Once you understand this idea, it would be easier for you to go through life when people around you don't want you anymore, or when you lose what / who you love most. 
  3. Life is short and every day counts. Do not look for another day or event or person or a thing to give you happiness.Staying happy is your decision and you can be happy in any situation, if you desire to be so. Trust me, I have lost a major part of my life waiting for "something from some to happen at some time" to give me happiness. Finally, I have realized that "something is my decision to stay happy and enjoy life", that "some one" who can give me happiness is myself and that "some time" is "now" and ever. Trust me I feel like being a new born and wish that I realized it 39 years ago. Better late than never. I would advice you to start being happy from today. 
  4. Do not postpone actions. If you have something to do, do it now. Keep saying to yourself "If not me, who". If not now, when?". It is better to finish the work and stay relaxed later.
  5. Love is but a transient feeling, and this feeling would fade with time and with one's mood. If your so called loved one leaves you, be patient, time will wash away your aches and sadness. Don't over exaggerate the beauty and sweetness of love, and don't over exaggerate the sadness of falling out of love. 
  6. A lot of successful people did not receive a good education, that does not mean that you can be successful by not studying hard! Whatever knowledge you gain is your weapon in life. One can go from rags to riches, but one has to start from some rags! 
  7. Do not worry about failure. Some times, failures can teach you more powerful lessons than the success. The lessons learnt from failure will not be easily forgotten. Learn from your mistakes. Do not repeat mistakes. Make newer ones, so that you can learn new lessons.
  8. I do not expect you to financially support me when I am old, either would I financially support your whole life. My responsibility as a supporter ends when you are grown up. After that, you decide whether you want to travel in a public transport or in your limousine, whether rich or poor. 
  9. You honour your words, but don't expect others to be so. You can be good to people, but don't expect people to be good to you. If you don't understand this, you would end up with unnecessary troubles. 
  10. There is no free lunch! Even if you get one, it won't taste as much as the one that you have bought yourself. Do not wait or plan for fortune. Work hard, learn and earn your success. Do not accept "success" as a gift, work your way to "earn" it.
  11. No matter how much time I have with you, let's treasure the time we have together.  
  12. Be thankful for what you have today...Your friends, your belongings, your family and everything...Nothing is permanent. Relish and value them when you have it. If you miss any of them, work your way to earn them back.
  13. Know that every step of your way, your mom and I will be there to support you...We trust you, have faith in you and love you so dearly. We are thankful to God or whatever it is, that gave you to us.
  14. I am not your friend, but your dad. That means that I am more than a friend to you. Trust me and feel free to share anything with me, with out worrying about what I will feel and how I will react. We are here to help you.
  15. Do not worry about others laughing at you. The laughing ones will stay there and you will move on and up your way to success. Do not be distracted from your journey and focus.
  16. There will be some to bully you, but learn to maneuver your way through them and beyond them. If things go out of hand, escalate to your Teacher / Mom / Myself / Police based on the case.




Always affectionately.
Your father