.



 “ദൈവമേ കാത്തുകൊള്‍കങ്ങ്‌…” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശകം’ മലയാളി കുടുംബങ്ങള്‍ ആലപിക്കാന്‍ തുടങ്ങിയിട്ട്‌ നൂറു വര്‍ഷമാകുന്നു.

അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക്‌ ശേഷം ശ്രീനാരായണഗുരുദേവന്‍ മാനവരാശിക്ക്‌ നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ്‌ ‘ദൈവദശകം’. അദ്വൈതദര്‍ശനത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനമാണ്‌ ഗുരുദേവന്‍ ദൈവദശകത്തിലൂടെ ലളിതമായി അവതരിപ്പിച്ചിട്ടുള്ളത്‌. 1914 ല്‍ ശിവഗിരി മഠത്തിലെ അവിടത്തെ അന്തേവാസികളായ കുട്ടികളുടെ ആവശ്യപ്രകാരം അവര്‍ക്ക്‌ ചൊല്ലുവാനാണ്‌ ശ്രീനാരായണഗുരു ‘ദൈവദശകം’ പ്രാര്‍ത്ഥനാഗീതം രചിച്ചത്‌. എട്ടക്ഷരം വീതമുള്ള പത്ത്‌ ശ്ലോകങ്ങളാണ്‌ ഇതിലുള്ളത്‌. ആകെ 40 വരികള്‍. കൊച്ചുകുട്ടികള്‍ക്ക്‌ വരെ ആയാസരഹിതമായി അര്‍ത്ഥമറിഞ്ഞ്‌ ആലപിക്കാന്‍ കഴിയുന്ന കൃതിയില്‍ ഗുരുദേവന്റെ സത്യദര്‍ശനങ്ങള്‍ തെളിമയാര്‍ന്ന്‌ നിറഞ്ഞ്‌ നില്‍ക്കുന്നു. ഗുരുവിന്റെ കവിത്വം ഏറെ പ്രകടമാകുന്ന കൃതിയുമാണിത്‌.

ജാതിമതഭേദങ്ങള്‍ക്കപ്പുറം ആര്‍ക്കും അവരവര്‍ വിശ്വസിക്കുന്ന ഈശ്വരനെ മനസ്സില്‍കണ്ട്‌ പ്രാര്‍ത്ഥിക്കാന്‍ ദൈവദശകത്തിന്റെ ആലാപനത്തിലൂടെ കഴിയുമെന്നതും പ്രത്യേകതയാണ്‌. സരളവും പ്രസാദാത്മകവുമായ കൃതി മാനവരാശിക്ക്‌ മുഴുവന്‍ വേണ്ടിയുള്ളതാണ്‌. എന്നാല്‍ ഒരു സമുദായത്തിന്റെ മാത്രം പ്രാര്‍ത്ഥനാഗീതമായി ‘ദൈവദശകം’ ഒതുങ്ങിപ്പോകുന്നുവെന്നുള്ളതാണ്‌ ശതാബ്ദി വേളയിലെ ദുഃഖകരമായ കാര്യം. നൂറ്‌ വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ സേവനം സെന്‍റര്‍ ദൈവദശകശതാബ്ദി ആഘോഷങ്ങളിലേക്ക് നിങ്ങളെവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .



'ആത്മാവി'നെ അറിയുന്ന ഉപദേശമാണ് ഗുരുവിന്ടെ "ആത്മോപദേശശതകം." ഞാൻ എന്നതിന് സംസ്കൃതത്തിലുള്ള തത്ത്വപരമായ വാക്കാണ് ആത്മാവ് . ആത്മജ്ഞാനം എന്നാൽ എന്നെത്തന്നെ അറിയുക എന്നതാണ്. ഞാൻ എന്നെത്തന്നെ പൂർണ്ണമായി അറിയുമ്പോൾ വ്യക്തമായി കിട്ടുന്ന ഒരു കാരമുണ്ട് . ഞാൻ ഉണ്ടായിരിക്കുന്നത് ആകെ ഉള്ള ഉണ്മയുടെ ഭാഗമായിട്ടു മാത്രമാണ് എന്നുള്ളത് . അങ്ങനെ സൂക്ഷമായി ഞാൻ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഞാൻ എന്ന ഉണ്മയും ആകെ ഉള്ള ഉണ്മയും രണ്ടല്ല എന്ന് തെളിഞ്ഞു കിട്ടും. എന്നെ സംബന്ധിക്കുന്ന അറിവും സത്യത്തെ സംബന്ധിക്കുന്ന അറിവും രണ്ടറിവല്ല എന്ന് ബോധ്യപ്പെടും . വാസ്തവത്തിലുള്ള ഞാൻ എന്നത് സമസ്തയോളം നിറഞ്ഞു നിൽക്കുന്നതാണെന്ന് തെളിഞ്ഞു കിട്ടും. ആ തെളിഞ്ഞു കിട്ടൽ തന്നെ അദ്വൈതാനുഭൂതി. ഇതുകൊണ്ടുള്ള ഗുണം എന്തെന്ന് ചോദിച്ചാൽ എനിക്ക് ഞാനായി ജീവിക്കാം എന്നാതാണ് ഗുണം -- സ്വാമി മുനി നാരായണ പ്രസാദ്. [ഞാനിനെ തെളിഞ്ഞു കിട്ടിയാലുള്ള അനുഭവമാണ് നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ആനന്ദം . അതുകൊണ്ട് സുഖത്തിനെ അന്വേഷിച്ചു ലോകത്തിൽ എവിടെയും തപ്പിനടന്നാൽ കിട്ടില്ല. അതുള്ളത്‌ നമ്മുടെ ഉള്ളിൽ തന്നെയാണ്. അത് സാദ്ധ്യമാക്കേണ്ട വഴിയാണ് ഗുരു ആദ്യ ശ്ലോകത്തിൽ പറയുന്നത്. ' കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെ വീണ് വണങ്ങിയോതിടെണം 'എന്ന് . അതായത് ഇന്ദ്രിയങ്ങൾ അഞ്ചും ( കണ്ണ്,മൂക്കു,നാവു,ചെവി,ത്വക്ക് ) ഉള്ളിലേക്ക് തിരിച്ചു സ്വയം നിയന്ത്രണത്തിലാക്കികൊണ്ട് വീണ്ടും വീണ്ടും വീണു വണങ്ങി അഭ്യസിക്കെണ്ടാതാണ് എന്നർത്ഥം . അതിനാണ് ഏകാഗ്രമായ പ്രാർത്ഥനയും, ജപവും പിന്നെ ധ്യാനവും.

 Posted on Facebook Group by : Subha Kumari Thulasidharan

-------------------------------------------------------------------------------------------------------------------

ആത്മോപദേശശതകം - ശ്രീനാരായണഗുരുദേവന്‍


അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.

കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം.

വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം.

അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമർന്നതു മാത്രമായിടേണം.

ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും
വിലമതിയാത വിളക്കുദിക്കയും പിൻ-
പൊലികയുമില്ലിതു കണ്ടു പോയിടേണം.

ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികൽപ്പമാകയാലാ-
രുണരുവതുള്ളൊരു നിർവ്വികാരരൂപം?.

ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം.

ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.

“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും.

‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമ&#3#3399; പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടർന്നിടുന്നു.

തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാൺക!
പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.

ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
മഹിമയുമറ്റു മഹസ്സിലാണിടേണം.

ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.

പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ‌-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.

അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.

അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
പഴകിയ വാസന, വർത്തി വൃത്തിയത്രേ

അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാർക്കുമോതിടേണം.

അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?

ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?

പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.

അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം.

അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഒരുവനു നല്ലതുമന്യനല്ലലും ചേർ-
പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു.

അവയവമൊക്കെയമർത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവൻ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ.

ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം.

അടിമുടിയറ്റടിതൊട്ടു മൗലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.

മനമലർ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
മനുവുരുവിട്ടുമിരിക്കിൽ മായ മാറും.

ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലറിവെന്നറിഞ്ഞു സർവ്വം
വിടുകിലവൻ വിശദാന്തരംഗനായ് മേ-
ലുടലിലമർന്നുഴലുന്നതില്ല നൂനം.

അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം.

അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
യരുളിയ ധർമ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോർത്തിടേണം.

അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.

അരനൊടിയാദിയരാളിയാർന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തൻ-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.

ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ.

അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാർന്നു-
ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം.

വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാൽ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.

പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
കലയിലലിഞ്ഞു കലർന്നിരുന്നിടേണം.

അരുളിയ ശക്തികളെത്തുടർന്നു രണ്ടാം
പിരിവിവയിൽ സമതൻവിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു.

സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിൻ-
ഭ്രമകലയാലഖിലം പ്രമേയമാകും.

‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാൻ കരുവെന്നു കണ്ടിടേണം.

‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേൽ സദ്-
ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം.

പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.

പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.

ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോർക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.

തനുവിലമർന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സർവ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോർക്കിലാരും.

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം.

നിലമൊടു നീരതുപോലെ കാറ്റു തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയർന്നറിവായി മാറിടുന്നു.

അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങൾപോലെ മായാ-
മരമഖിലം മറയെപ്പടർന്നിടുന്നു.

ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!

ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാൻ മനനം തുടർന്നിടേണം.

ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയിൽനിന്നു പുറന്നു മാറിടുന്നു.

നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തിൽ
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.

കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയർന്നമർന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കർമ്മമത്രേ!

അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.

നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.

അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോർത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും.

അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.

വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയർന്നറിവായി മാറിടുന്നു.

പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.

അറിവിലിരുന്നപരത്വമാർന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ
പരവശനായറിവീല പണ്ഡിതൻ താൻ-
പരമരഹസ്യമിതാരു പാർത്തിടുന്നു!

പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.

ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണർന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!

ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനിൽപ്പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതൻ വടിവാർന്നു നിന്നിടുന്നു.

ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.

അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമോഹശാലി.

ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം.

ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോർത്തിടേണം.

സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.

ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു.

ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും.

പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം.

പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം.

മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.

പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും.

മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമർന്ന മരീചിനീരുപോൽ നിൽ-
പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം.

ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.

സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ
ക്ഷിതി മുതലായവ ഗീരു മാത്രമാകും.

പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും.

അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാർന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സർവ്വം.

ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിർവ്വികാരമാകും.

അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ
നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും.

നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.

തനു മുതലായതു സർവ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.

തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോർത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു.

സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കിൽ മായയാം വൻ-
പക പലതും ഭ്രമമേകിടുന്നു പാരം.

അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.

അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം.

പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നിൽക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാൻ
ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു.

വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും.

ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ.

ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം.

വിപുലതയാർന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീർണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും.

അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.

അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും.

ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയറിയാതറിവെന്നു ചൊല്ലിടേണം.

അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.

അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമർന്നിടേണം!

ജന്മിത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായ ആദ്യത്തെ ചരിത്രകാവ്യമാണ് വീണപൂവ്.രാജാവ് വണ്ടായും രാ ജ്ഞി പൂവായും പ്രത്യക്ഷപ്പെടുകയാണ് വീണപൂവില്‍. മലയാളത്തില്‍ വീണപൂവിനു മുമ്പുള്ള ഒറ്റകൃതികളിലും ഇത്തരം ഭാഷ പ്രത്യക്ഷപ്പെട്ടിട്ടില്ല.ഇതുപോലെ ആശാന്‍റെ എല്ലാകൃതികളിലും രാജവാഴ്ചയുടെ പതനവും അത് നിലവില്‍ വന്ന ചരിത്രവുമാണ് പ്രധാനവിഷയമെന്ന് എ ടുത്ത് പറയാവുന്നതാണ്.എന്നാല്‍ ഓരോകൃതികളിലേ യും കഥയും കഥാപാത്രവും ഒന്നു തന്നെയാണെങ്കിലും സാധാരണക്കാര്‍ക്ക് ഓരോന്നും വേറേ വേറേയാട്ടേ തോ ന്നുകയുള്ളൂ.ഓരോരോ കഥയിലേയും ഭാഷയ്ക്ക് ആധു നികവും സ്വതന്ത്രവുമായ ശൈലിയാണുള്ളതെന്ന് കാണാ വുന്നതാണ്.ഭാഷയുടെ പ്രയോഗശൈലിയില്‍ അപാരമാ യ പാണ്ഡിത്യമാര്‍ജ്ജിക്കാന്‍ ആശാന് കഴിഞ്ഞത് ആശാ ന്‍ കൃതികളിലെ ഭാഷയെ തിരിച്ചറിയാന്‍ കഴിയുന്നവരി ല്‍ അത്ഭുതമുണ്ടാക്കുന്നതാണ്.കവികളില്‍ കാളിദാസനാ ണ് ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ആ ശാന്‍ കൃതികളിലൂടെ പുറത്തുവന്നിരിക്കുന്ന ആശയങ്ങളും അര്‍ത്ഥതലങ്ങളും കാളിദാസകൃതികള്‍ക്കുപോലുമില്ലെന്ന് പണ്ഡിതന്മാര്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.സാധരണ ക്കാര്‍ക്ക് ഭാഷയെ തിരിച്ചറിഞ്ഞ് പഠനം നടത്തുവാന്‍ സ ഹായകമായ വിധത്തില്‍ പദപ്രയോഗം നടത്തുന്നതില്‍ ആ ശാന്‍ വളരെയേറെ ശ്രദ്ധാലുവായിരുന്നു,പ്രത്യേകിച്ചും പി ന്നോക്ക ജനവിഭാഗങ്ങളുടെയിടയിലേക്ക് അന്വേഷണചിന്ത കടത്തിവിടുന്ന വിധമാണ് ഭാഷാപ്രയോഗം.അത് വീണപൂ വിലും കരുണയിലും സ്പഷ്ടമായും ലളിതമായും പ്രത്യക്ഷ പ്പെടുന്നുവെന്നത് പരിശോധിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. കരുണയിലെ വാസവദത്തയുടെ മാളികയ്ക്ക് ഉപയോഗി ച്ചിരിക്കുന്ന ഭാഷയില്‍"മാളികയൊന്നിന്‍റെ തെക്കെ മലര്‍ മു റ്റത്തില്‍"എന്ന പ്രയോഗം ചിന്തിക്കുന്നവരില്‍ ആവര്‍ത്തിച്ച് വായിച്ച് അതിന്‍റെ അര്‍ത്ഥതലം കണ്ടെത്താന്‍ സഹായകമാ ണ്.മൂലകഥയില്‍ പറയുന്ന വാസവദത്തയുടെ മാളികയെ ‍"മാളികയൊന്നിന്‍റെ‍"യെന്ന പ്രയോഗം കൊണ്ട് ഒന്നില്‍കൂടു തല്‍ മാളികയുണ്ടെന്ന് അര്‍ത്ഥം തരുന്ന പ്രയോഗം സന്ദര്‍ഭോ ജിതമായി യുക്തിചിന്തചെയ്യുമ്പോള്‍ അതിന്‍റെ കാരണമന്വേ ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നു.മാത്രമല്ല,ഈ വരികള്‍ ഏ തൊരാള്‍ക്കും സത്യത്തെ കൂടുതല്‍ കൂടുതല്‍ അന്വേഷിച്ചടു ത്തറിയുന്നതിന് സഹായകമാകുന്ന വിധത്തിലുള്ളതാണ്. "കാളിമകാളും നഭസ്സേയുമ്മവയ്ക്കും വെണ്‍മനോജ്ഞ മാളികയൊന്നിന്‍റെ തെക്കെ മലര്‍ മുറ്റത്തില്‍" ആശാന്‍റെ കരുണയിലെ കഥനടക്കുന്നത് തെക്കെ ഇന്‍ഡ്യയി ല്‍ റാണി ഭരിക്കുന്ന കേരളത്തില്‍ എന്നാണാശയതലം. മതസംസ്ക്കാരത്തിന്‍റെ വീഴ്ചയാണെല്ലോ വീണപൂവിലെ ചരിത്രാംശം.ഇതിലെ വീണപൂവ് ഏതോ ഒരു വൃക്ഷത്തി ന്മേലുണ്ടായ പൂവ് വീണതുകണ്ട് ആശാന്‍ രചിച്ചിരിക്കുന്ന കൃതിയാണെന്നാരോപിച്ച് ഇതിനെ നിര്‍ജ്ജീവമാക്കുവാന്‍ പണ്ഡിതന്മാര്‍ ശ്രമിച്ചിട്ടുണ്ട്.അത്തരംകൃതികളും നിലവിലു ണ്ട്.സാഹിത്യം മനുഷ്യ-സമൂഹത്തിന്‍റെ കഥപറയുന്നതാണെ ന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?ഒരു മഹാ ജനം ജന്തുജീവിതം നയിക്കുമ്പോള്‍ മറ്റൊരു ന്യൂനപക്ഷം സ്വ ര്‍ഗ്ഗീയ ജീവിതം നയിക്കുന്നു.ഇത് ഇന്നും ഇന്നലേയും തുടങ്ങി യതല്ല.കേരളത്തില്‍ വേദകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെ ടുന്ന റാണീഭരണം മുതല്‍ തുടങ്ങിയതാണ്."വീണപൂക്കളെ വീ ണ്ടു മുണര്‍ത്തിയ ഗാനം നമ്മെ നയിക്കുന്നു"എന്ന് വയലാര്‍ പാടിയത് ചരിത്രബോധത്തോടെയാണ്.മരത്തില്‍ നിന്ന് ഒരു പൂവ് വീണാല്‍ അതുപിന്നെ വിടരുമോ?ഇത് സാഹിത്യത്തി ലെ വീണപൂവാണ്.സമൂഹം അജ്ഞാനനിദ്രയിലായതിനാല്‍ അത് വീണ്ടും വിടര്‍ന്ന് മാധ്യമങ്ങളിലൂടെ പരിമളം പരത്താ ന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തിന്‍റെ പരിണാമ ചരിത്രം------- 44 ------- written by : Cg Dharman 4 October 2014

ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയുടെ (യു.എ.ഇ.)
ആഭിമുഖ്യത്തില്‍,ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടുകൂടി ദൈവ ദശകം രചനാശതാബ്ദി ആഘോഷം ഡിസംബര്‍ 5,2014 ന് ദുബായ് എമിരേറ്റ്സ് സ്കൂളില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ശ്രീ നാരായണ ഗുരുദേവന്‍ 1914ലില്‍ രചിക്കപ്പെട്ട പത്ത് ശ്ലോകങ്ങള്‍ അടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതമാണ്‌ "ദൈവ ദശകം".ദൈവ ദശകം ദേശീയ പ്രാര്‍ത്ഥനാ ഗീതമാക്കുവനുള്ള നിര്‍ദേശം കേരള ഗോവെര്‍ന്മെന്റിന്റെ ഭാഗത്തുനിന്നും 2009 ല്‍ പ്രാരംഭം കുറിക്കുകയുണ്ടായി.അന്തര്‍ദ്ദേശീയതലത്തില്‍ ദൈവ ദശകത്തിന്റെ പ്രാധാന്യവും പ്രസക്തിയും പ്രചരിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ടു ഹൃദയാലുക്കളായ ഒരു പറ്റം പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റി (യു.എ.ഇ.).

ഇന്നേക്ക് നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീ നാരായണ ഗുരുദേവനാല്‍ രചിക്കപ്പെട്ട ഇ പ്രാര്‍ത്ഥനാ ഗീതത്തിന്റെ സ്മരണാര്‍ത്ഥം ഡിസംബര്‍ അഞ്ചിന് രാവിലെ 7 മണിമുതല്‍ വൈകുന്നേരം 7 മണിവരെ നീണ്ടുനില്‍ക്കുന്ന മുഴുനീള പരിപാടികള്‍ക്കാണ് ആഘോഷ കമ്മിറ്റി രൂപകല്‍പന ചെയ്തിരുക്കുന്നത്.യു.എ.ഇ യുടെ വിവിധ എമിരേറ്റ്സ്കളില്‍ നിന്നും,കൂടാതെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രമുഖരായ സാംസ്കാരിക നായകന്മാരും പ്രതിനിധികളും പങ്കെടുക്കുന്നു.
അന്നേ ദിവസം രാവിലെ 7 മണിക്ക് ശ്രീമദ് .സച്ചിദാനന്ദ സ്വമികളെയും ,ശ്രീമദ്.ഗുരുപ്രസാദ് സ്വമികളെയും പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിക്കുന്നതോടുകൂടി പരിപാടികള്‍ക്ക് ആരംഭംകുറിക്കുന്നു.7.30 മുതല്‍ 8.30 വരെ 1000 അംഗങ്ങള്‍ പങ്കെടുക്കുന്ന 108 ഗുരുദേവ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ട് ഗുരു പുഷ്പാഞ്ജലി നടത്തപ്പെടുന്നു..8.30 മുതല്‍ ഭക്തിപുരസ്കാരമായ അന്തരീക്ഷത്തില്‍ പരമ്പരാഗതമായ വസ്ത്രധാരണത്തോടെ 108 പേര്‍ അണിനിരന്നു ദൈവ ദശകം ആലാപനം ചെയ്യുന്നു.ഇതിലെക്കായുള്ള പരിശീലന പരിപാടികള്‍ യു.എ.ഇ യുടെ വിവിധ എമിരേറ്റ്സ്കളിലായി നടന്നു വരികയാണ്‌.

9 മണി മുതല്‍ 1 മണി വരെ ദൈവ ദശകത്തിന്റെ അന്തരാര്‍ത്ഥവും അതിനുള്ള ആനുകാലിക പ്രസക്തിയും എന്നാ വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണവും തുടര്‍ന്ന് സംവാദവും നടത്തപ്പെടുന്നു. 1 മണിക്ക് 8000 അംഗങ്ങള്‍ക്കായി അന്നദാനവും ക്രമീകരിച്ചിരിക്കുന്നു.അതിനു ശേഷം പ്രശസ്ത നര്‍ത്തകി ശ്രീമതി.ലിസ്സി മുരളീധരനും സംഘവും അവതരിപ്പിക്കുന്ന ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൈവ ദശകത്തിന്റെ നൃത്താവിഷ്കാരം ഇ ആഘോഷ പരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്.

കൃത്യം മൂന്ന് മണിക്ക് ശ്രീമദ് .ഗുരു പ്രസാദ സ്വാമികളുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ എം.പി മാരായ അബ്ദുല്‍ സമദ് സമദാനി എം.പി ,പി.ടി തോമസ്‌ ,പദ്മശ്രീ.എം.എ. യുസേഫ് അലി,കെ.ബാലകൃഷ്ണന്‍-പ്രസിഡന്റ്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍,അഡ്വക്കേറ്റ് . Y.A റഹിം- ജനറല്‍സെക്രട്ടറി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍,റെവ.ഫാദര്‍ ഫിലിപ്പ് ജോര്‍ജ്,പി.എ മുഹമ്മദ്‌ സാഹിബ്‌ -പ്രസിഡന്റ്‌ ഭോപാല്‍ ശ്രീ നാരായണ സമാജം തുടങ്ങിയ പ്രമുഘ വ്യക്തികള്‍ പങ്കെടുക്കുന്നു.
യു.എ.ഇ യുടെ വിവിധ എമിരേറ്റ്സ് കളിലായി നടന്നുവരുന്ന ദൈവ ദശകം ആലാപന മത്സരത്തിന്റെ വിജയികള്‍ക്ക് ഇ വേദിയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതോടൊപ്പം ശിവഗിരി
മഠത്തില്‍ നിന്നും നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കറ്റ്കളും വിതരണം ചെയ്യപ്പെടുന്നതാണ് .ഇതിലേക്കായി എല്ലാ എമിരേറ്റ്സ് കളിലും മൂന്ന് തലങ്ങളിലായി ( സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ )വിഭാഗങ്ങളിലായി ഒക്ടോബര്‍ 10-അബുദാബി/അല ഐന്‍ ,Rs Al Khaima-October 17,Fujaeirah October 17,Ajman- October 24, U.A.Q-October 24,Sharjah-November7 & Dubai November 14 എന്നീ തീയതികളിലായി നടത്തപ്പെടുന്നു.ഇ പരിപാടിയുടെ അവസാന മത്സരം Dubai India Club ല്‍ വച്ച് 2014 നവംബര്‍ 21പ്രഗല്‍ഭരായ വിധി കര്‍ത്താക്കളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.

ഇതിനൊപ്പം ദൈവ ദശകം രചനാശതാബ്ദി ആഘോഷങ്ങളുടെ നല്ല ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് "മഹസ് " എന്നാ നമകരണത്തില്‍ 300 പേജ് കള്‍ ഒള്ള ഒരു സ്മരണിക പ്രകാശനം ചെയ്യുന്നു.ഇതില്‍ നിന്നും ലഭിക്കുന്ന സംഭാവന തിരുവനന്തപുരം Regional Cancer Center ന് കൈമാറുന്നതാണ് എന്നും സംഘടനാ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിചേര്ന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു

വി.കെ മുരളീധരന്‍-(ജെനെറല്‍ കണ്‍വീനര്‍,ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയു.എ.ഇ.)
സി.അനില്‍ തടാലില്‍- (Co-Ordinator ദൈവദശകം രചനാശതാബ്ദി ആഘോഷ കമ്മിറ്റിയു.എ.ഇ.)

പൂജവെയ്പ്പ് കുട്ടികള്‍ക്ക് ആഹ്ലാദകരമാണ്. കാരണം രണ്ടു ദിവസം പുസ്തകശല്യത്തില്‍നിന്നും രക്ഷപെടുന്നു! ഇഷ്ടംപോലെ കളിച്ചുനടക്കാം. കളിക്കോപ്പുകള്‍ പൂജവെയ്ക്കാറില്ലല്ലോ.. പൂജവെയപ്പും പൂജയെടുപ്പും ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ്. വിദ്യാദേവതയെ ഉപാസിക്കുന്നതിനു വേണ്ടിയാണ് ഈ ചടങ്ങുകള്‍. വിജയദശമി ദിവസമാണ് പൂജവെയ്പ്പും വിദ്യാരംഭവും നടത്തുന്നത്. വാസ്തവത്തില്‍ ഇത് വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ചടങ്ങാണോ? ഏതെങ്കിലും വിദ്യയെ ഉപാസിക്കുന്ന എല്ലാവര്‍ക്കും വിദ്യാരംഭം വേണ്ടതല്ലേ? നമ്മുടെ പാരമ്പര്യമനുസരിച്ച് എല്ലാവരും അവരുടെ ആയുധങ്ങളും കൃഷിയുപകരണങ്ങളും പൂജ വെയ്ക്കാറുണ്ട്. അതുകൊണ്ട് വിദ്യാരംഭം കുട്ടികള്‍ക്ക മാത്രമുള്ളതല്ല എന്നു വ്യക്തമാണ്.
ലോകത്തിന്റെ നാനാഭാഗത്തും കലയ്ക്കും വിദ്യക്കുമായി ദേവതകളുണ്ട്. ഭാരതത്തില്‍ കലകളുടെ ദേവി സരസ്വതിയാണ്. ഗ്രീക്ക് സംസകാരത്തില്‍ കലകളുടെ ദേവത ‘മ്യൂസസ’് ആണ്. ചൈനയില്‍ ‘മാസു’ എന്ന പേരിലാണ് ഈ കലാദേവത അറിയപ്പെടുന്നത്. പ്രാചീന സംസ്‌കാരങ്ങളിലെല്ലാംതന്നെ കലയുടെയും വിദ്യയുടെയും മഹത്വം ജനങ്ങള്‍ അംഗീകരിച്ചിരുന്നതുകൊണ്ട് അവയക്ക് ദേവതയെ സങ്കല്പിച്ച് ആരാധിച്ചുപോന്നു. ദേവതാപൂജ ഒരുതരത്തില്‍ ആത്മപൂജയും ആത്മസമര്‍പ്പണവുമാണ്. അതുകൊണ്ടാണ് ഈ 21ാം നൂറ്റാണ്ടില്‍പ്പോലും യഥാര്‍ഥ കലാകാരന്‍മാരും കലാകാരികളും ഗുരുവിന്റെ പാദവന്ദനം നടത്തിയതിനു ശേഷം സ്വന്തം കലാപ്രകടനം ജനങ്ങള്‍ക്കു മുന്‍പില്‍ അവതിരിപ്പിക്കുന്നത്.
ഭാരതീയരുടെ വിദ്യാരംഭം ആശ്വിന മാസത്തില്‍(സെപ്തംബര്‍-ഒക്ടോബര്‍) മാസത്തിലാണ്. ഇത് പുരാതനമായ കലാപരിശീലനത്തിന്റെ പിന്തുടര്‍ച്ചയാണെന്നു കരുതാം. പാശ്ചാത്യസംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിനു മുമ്പ്് നാം വിദ്യാരംഭത്തിന് ഉപയോഗപ്പെടുത്തിയിരുന്ന കാലം ശ്രദ്ധേയമാണ്. വിളവെടുപ്പിന് ശേഷമുള്ള സമയമാണത്. പൂക്കള്‍ സമൃദ്ധിയായി ഉണ്ടാകുന്ന കാലവും കൂടിയാണ്. ഇതിനെക്കാള്‍ അനുകൂലമായ മറ്റൊരു സമയം വേറെയില്ല.
ഏതുവിദ്യയും തനിമയോടെ അഭ്യസിക്കണമെങ്കില്‍ ഗുരുവിന്റെ സാമീപ്യം അത്യന്താപേക്ഷിതമാണ്. ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍ഡ്‌വാര്‍ഡ്് തുടങ്ങിയ സര്‍വകലാശാലകള്‍ ഗുരുകുല സമ്പ്രദായം പുതിയ രീതിയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നമ്മുടെ നാട്ടിലെ നര്‍ത്തകരും ഗായകരും ഗുരുക്കന്‍മാരുടെ അന്തേവാസികളായി ജീവിച്ചുകൊണ്ടാണ് കലയില്‍ നൈപുണ്യം നേടുന്നത്. ഉദാഹരണമായി എത്രപേരുകള്‍ വേണമെങ്കിലും പറയാന്‍ കഴിയും.
വിദ്യാരംഭം എന്നത് അക്ഷരജഞാനം നേടാനുള്ള തുടക്കമല്ല. അത് ബ്ര്ഹജ്ഞാനം, യഥാര്‍ഥ അറിവേതോ അത് നേടാനുള്ള ആരംഭമാകുന്നു. അതിനുള്ള ശ്രമമാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ സമചിത്തതയുള്ള പൗരന്‍മാര്‍ ഉണ്ടാവുകയുള്ളൂ. കലകളിലൂടെ സ്വന്തം ശരീരത്തിലെ ആനന്ദമയ കോശങ്ങളെ പരിപോഷിപ്പിച്ച് സമചിത്തത നേടണമെന്നാണ് ആചാര്യന്‍മാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. അതിനുള്ള തുടക്കമാകട്ടെ ഈ വര്‍ഷത്തെ വിദ്യരംഭം.
വിദ്യാരംഭം എപ്പോള്‍, എങ്ങനെ?
വിദ്യാരംഭം മൂന്ന്, അഞ്ച് വയസ്സുകളിലാവുന്നതാണ് ഉത്തമം. അതായത്, രണ്ട്, നാല് തുടങ്ങിയ ഇരട്ട വയസ്സുകളില്‍ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ല.
ഗുരുവിന്റെയോ ഗുരുസ്ഥാനീയരുടെയോ മടിയില്‍ ശിശുവിനെ ഇരുത്തി നാക്കില്‍ സ്വര്‍ണ്ണം കൊണ്ട് “ഹരി ശ്രീ ഗണപതയെ നമഃ” എന്ന് എഴുതുന്നു. തുടര്‍ന്ന്, മുന്നില്‍ ഓട്ടുരുളിയിലോ തളികയിലോ തൂശനിലയിലോ ഉണക്കലരിയിട്ട് അതില്‍ ഹരി ശ്രീ യില്‍ തുടങ്ങി അക്ഷരമാ‍ലയിലെ എല്ലാ അക്ഷരങ്ങളും കുട്ടിയുടെ മോതിര വിരല്‍ കൊണ്ട് എഴുതിക്കുന്നു. ചിലയിടങ്ങളില്‍ ചൂണ്ടു വിരല്‍ കൊണ്ടാണ് എഴുതിക്കുന്നത്.
വിദ്യാരംഭം. ഭാരതീയ സങ്കല്പമനുസരിച്ച് വിദ്യാഭ്യാസത്തിന് ഏറ്റവും ഉത്തമമായ ദിനമെന്ന് പണ്ടു കാലം മുതലേ വിശ്വസിച്ചു പോരുന്നു. കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള രാത്രിവരെ ആഘോഷിക്കുന്നതിനാല്‍ ഇത് നവരാത്രി ഉത്സവം എന്നും ദശമി വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കുന്നതിനാല്‍ ദസറ എന്നും അറിയപ്പെടുന്നു. കാലദേശഭേദമനുസരിച്ച് കാളീപൂജ, സരസ്വതീ പൂജ, എന്നെല്ലാം അറിയപ്പെടുന്നതും ഈ ഉത്സവം തന്നെ. അജ്ഞാനത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്ന മഹിഷാസുരനെ കൊന്ന് ജ്ഞാനശക്തിയുടെ മറ്റൊരു പ്രതീകമായ ദുര്‍ഗ്ഗാദേവി വിജയം കൈവരിച്ച കാലമാണ് വിജയദശമി എന്നാണ് വിശ്വാസം.
ഈ ഉത്സവത്തില്‍ അവസാന മൂന്ന് ദിവസങ്ങള്‍ക്കാണ് പ്രാധാന്യം. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ആ ദിവസങ്ങള്‍. ദുര്‍ഗാഷ്ടമി സന്ധ്യയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പുസ്തകങ്ങള്‍ പൂജ വെക്കുന്നു. മഹാനവമിയില്‍ യോദ്ധാക്കളും പണിയാളരും ആയുധങ്ങള്‍ പൂജവെക്കുന്നു. തുടര്‍ന്ന് വിജയദശമിയില്‍ പൂജയെടുപ്പോടെ, പുതിയൊരു ഉണര്‍ണവ്വോടെ തങ്ങളുടെ മേഖലയിലേക്കിറക്കം. പുസ്തകങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെല്ലാം ഒരവധി. അതെ, തയ്യാറെടുപ്പിന് വേണ്ടി ഒരു വിശ്രമദിനം. ഉത്തരേന്‍ഡ്യയിലാണ് നവരാത്രി ഉത്സവങ്ങള്‍ക്ക് ഏറെ പ്രാധാന്യം. എങ്കിലും മഹിഷാസുരവാസം മൈസൂറിലായിരുന്നുവെന്ന വിശ്വാസത്തിന്മേല്‍ പ്രൊഢാഡംബരപൂര്‍ണമായ ചടങ്ങുകള്‍ ദക്ഷിണേന്‍ഡ്യയിലും നടക്കുന്നുണ്ട്. പണ്ടുകാലത്ത് കേരളത്തില്‍ വഞ്ചിരാജാക്കന്മാരുടെ മേല്‍നോട്ടത്തിലാണ് ആഘോഷങ്ങള്‍ നടന്നു വന്നിരുന്നതെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.
'സാര'മായ 'സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയാണ് സരസ്വതി. വിശ്വാസങ്ങളും ആചാരങ്ങളും നമുക്ക് മാറ്റി വെക്കാം. ജാതിമതഭേദമെന്യേ എല്ലാ വൈദികഗ്രന്ഥങ്ങളും മനുഷ്യനോട് ഒരു പോലെ തന്നെ അറിവ് സമ്പാദിക്കാന്‍ ആവശ്യപ്പെടുന്നുണ്ടല്ലോ. ശരിക്കും ഇതല്ലേ യഥാര്‍ത്ഥഅറിവ് ? 'എന്താണ് ഞാന്‍', 'എന്താണ് എന്റെ പോരായ്മ', 'എന്താണ് എന്റെ ഗുണങ്ങള്‍' ഇങ്ങനെ ഓരോരുത്തരേയും കുറിച്ച് അവരവര്‍ക്കു തന്നെ ഒരുപരിധി വരെയെങ്കിലും മനസ്സിലാക്കാന്‍ കഴിയുമ്പോഴല്ലേ നമുക്ക് ഒരു വ്യക്തിയാകാനാവൂ. സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കുന്ന അറിവിന്റെ അംഗീകാരക്കടലാസുകളല്ല ജ്ഞാനം എന്ന് അത്തരമൊരു ഘട്ടത്തിലേ മനുഷ്യന് മനസിലാക്കാനാവൂ. അതുവരെ മാനവദ്രോണങ്ങള്‍ തുളുമ്പിത്തെറിച്ചുകൊണ്ടിരിക്കും. മനുഷ്യമനസിലെ അജ്ഞാനമാലിന്യങ്ങള്‍ സ്വയം നശിപ്പിച്ച് ജ്ഞാനസമ്പാദനത്തിന് തുടക്കം കുറിക്കാനാണ് ഓരോ നവരാത്രിക്കാലവും മനുഷ്യനോടാവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ തമസോമാ ജ്യോതിര്‍ഗമയാ എന്ന ശ്ലോകാര്‍ദ്ധം ഇവിടെ നമുക്കുള്ള വഴിവിളക്കായി ജ്വലിക്കട്ടെ.
ഇവിടെ വിദ്യാര്‍ത്ഥിക്കു മാത്രമല്ല അധ്യാപകനും പ്രാധാന്യമുണ്ട്. ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴക്കും ശിഷ്യന് എന്നാണല്ലോ ചൊല്ല്. പക്ഷെ പുതിയ കാലഘട്ടത്തില്‍ അധ്യാപകന്‍ എന്നും തന്റെ ആവനാഴികള്‍ നിറച്ചുകൊണ്ടിരിക്കുകയാണ്. ശാക്തീകരണങ്ങളിലൂടെയും അധ്യാപനക്കുറിപ്പുകളിലൂടെയും (Teaching Note) തന്റെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകന്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അഞ്ചു മണി കഴിഞ്ഞാല്‍ ജോലി അവസാനിപ്പിക്കുന്നവരല്ലല്ലോ നമ്മള്‍. നാളത്തേക്കുള്ള നോട്ടെഴുതാന്‍, ക്ലാസ് പരീക്ഷകളുടെ പേപ്പര്‍ നോക്കാന്‍, ഒഴിവുകാലത്താണെങ്കില്‍ പരീക്ഷാപേപ്പര്‍ നോക്കാന്‍, ശാക്തീകരണകോഴ്സുകള്‍ കൂടാന്‍...(സര്‍വ്വേ എടുക്കാന്‍) അതെ, പുറമെ നിന്നു കാണുന്നത്ര ലളിതമല്ല അധ്യാപകന്റെ ഉത്തരവാദിത്വങ്ങള്‍. ഇങ്ങനെയെല്ലാമാണെങ്കിലും അധ്യാപകജോലിക്ക് ഒരു സുഖമുണ്ട്. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ ഇരിക്കാനനുവദിച്ചു കൊണ്ട് എന്നും നിന്നുകൊണ്ട് തന്റെ ഉത്തരവാദിത്വം ചെയ്യുന്നവരാണ് അധ്യാപകര്‍. ശിഷ്യന്റെ പേരിലറിയപ്പെടുന്ന ഗുരുക്കന്മാര്‍ പുരാണകാലം മുതലേ ഭാരതത്തിലുണ്ട്. ശ്രീകൃഷ്ണഗുരുവായ സാന്ദീപനിയില്‍ നിന്നു തുടങ്ങുന്ന ആ പരമ്പര ഇന്നും ജീവിക്കുന്നുണ്ട്. അത്തരമൊരു ശിഷ്യനെയെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ നമുക്കോരോരുത്തര്‍ക്കുമാകട്ടെയെന്ന് ആശംസിക്കുന്നു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നവര്‍ക്ക് ആശംസകള്‍
കടപ്പാട് : mathematicsschool.blogspot.ae, ഡിസി ബുക്സ്
Ignorance is bliss, imperfect information is dangerous, perfect knowledge is power. So share it.