.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ ആയി നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കാം .
Kindly visit the link entered your details and print the application form, send at the earliest with signature and self attested passport copies and photo if not uploaded in the online form to the concerned officer to make sure your name entered in electoral register.

കടപ്പാട് : ചീഫ് ഇലക്ട്രല്‍ ഓഫീസ് കേരളം
If you have lost your Elector Photo Identity Card (EPIC) and wish to obtain a Replacement EPIC, you may apply in Form EPIC 001.
Please download the form here , fill in all details and submit it to the Electoral Registration Officer (Tahsildar) of your area
You can also use our search facility (click here) incase you don't know your Voter ID Card Number.
നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ നംബര്‍ അറിയില്ലെങ്കില്‍ സര്‍ച്ച് സൌകര്യം വിനിയോഗിക്കാം (അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ) 









കേരളത്തില്‍ തന്നെ ആദ്യമായി നിശാപാഠശാല സ്ഥാപിച്ചത് ശ്രീ നാരായണ ഗുരു
 
ശിവഗിരി കുന്നിന്‍റെ സമീപ പ്രദേസങ്ങളില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന നിരക്ഷരരും നിര്‍ധനരും ആയിരുന്ന പാവങ്ങളുടെ വിധ്യഭാസതിനായി ഗുരുദേവന്‍ കൊല്ലവര്‍ഷം 1081 വൃശ്ചികത്തില്‍ ( 1905 നവംബര്‍ ) ഒരു നിശാപാഠശാല സ്ഥാപിച്ചു .
ഗുരുവിന്‍റെ ദീര്‍ഖ വീക്ഷണത്തിന് ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഇത് . വിദ്യാഭാസം ചെയ്യുകയും അത് വഴി ആള്‍ക്കാരില്‍ പുരോഗതിയും സ്വതന്ത്ര ചിന്തയും വളര്‍ത്തുകയുംചെയ്യാന്‍ ആയി ഗുരു എത്ര പ്രായോഗികം ആയി ആരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്നത് നമുക്ക് മനസിലാക്കാന്‍ ഈ ഒരു കാര്യം മാത്രം മതി .
അതിനും എത്രയോ വര്‍ഷത്തിനു ശേഷം ആണ് സാക്ഷരത മിഷന്‍ പോലുള്ള പ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ നടപ്പിലക്കുനത് .
ഇത് കുടാതെ ശിവഗിരിയില്‍ ആംഗലേയ ( ഇംഗ്ലീഷ് ) പാഠശാല , ആയുര്‍വേദ പാഠശാല , വൈദീക പാഠശാല , നെയ്ത്ത് പാഠശാല, മാതൃകാ പാഠശാല പാഠശാല എന്നിങ്ങനെ അന്ന് കാലത്ത് അറിവ് നേടാന്‍ വേണ്ടിയിരുന്ന ഒരു പരിപൂര്‍ണ കലാശാല തന്നെ ആയിരുന്നു ശിവഗിരി .

Posted: 22 Mar 2015
- ഭാസി പാങ്ങിൽ

   "എന്തിനോ വേണ്ടി നീട്ടിനിൽക്കുന്ന
ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടിൽ നിന്ന് പാൽ തുള്ളികൾ
ഊറും മട്ടിലുള്ളൊരാ നഗ്നമാം മാറും
കണ്ടുണർന്നെന്റെയുള്ളിലെ പൈതൽ
അമ്മ അമ്മയെന്നാർത്തു നിൽക്കുന്നു"
-അമ്മ (ഒ.എൻ.വി )

   എന്തുകൊണ്ടാണ് ഈ അവസാന വരികൾ ഈ സ്ത്രീജന്മത്തിൽ പ്രസക്തമാകുന്നതെന്ന് അറിയില്ല. ഉറയ്ക്കാത്ത ഭിത്തി പോലെ ചുവടുറയ്‌ക്കാത്ത ബുദ്ധിയുളള കുഞ്ഞുമനസുള്ള കുറേ മുതിർന്ന മനുഷ്യർ. അവർക്കായി മാറ്റിവച്ച ഒരു ജന്മം. കൃത്യമായി നോക്കുകയാണെങ്കിൽ രണ്ടു പതിറ്റാണ്ടോളം നീളമുണ്ട് ആ സമർപ്പണത്തിന്. കണക്കിനപ്പുറത്ത് എത്രയുണ്ടെന്ന് ഡോ.പി. ഭാനുമതിയെന്ന 48 മക്കളുടെ അമ്മ ഒരിക്കൽപ്പോലും ഓർത്തുനോക്കിയിട്ടില്ല. നന്മയെന്ന സ്‌നേഹം മനസിൽ സൂക്ഷിക്കുന്നവർ അല്ലെങ്കിലും കണക്കുപുസ്‌തകം സൂക്ഷിക്കാറില്ലല്ലോ.

     ശരീരത്തിനുംമനസിനും വളർച്ചയെത്താത്ത മൂന്ന് മക്കളെ നോക്കി വളർത്താൻ പാടുപെട്ടിരുന്ന അമ്മയുടെ നനഞ്ഞ കണ്ണുകൾ അവർക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ആ നോവിൽ നിന്നാവാം ഭാനുമതി ടീച്ചറുടെ സമർപ്പിത ജീവിതം തുടങ്ങുന്നത്. അതല്ലെങ്കിൽ ഇതൊരു നിയോഗമാകാം. കാലം ചിലരെ ചില കാര്യങ്ങൾക്കായി നീക്കിവയ്‌ക്കുമല്ലോ. അങ്ങനെ, എല്ലാവരേയും പോലെയല്ലാതെ, എല്ലാവർക്കും ഇടയിൽ ഒരു ടീച്ചർ. ഒരേയൊരു ടീച്ചർ.

       രാജ്യത്തെ സ്ത്രീകൾക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ സ്ത്രീശക്തി പുരസ്‌കാരം ഇത്തവണ ലഭിച്ചതിന്റെ സാഫല്യമുണ്ട് ടീച്ചറുടെ മുഖത്ത്. പിന്നെ, മുന്നോട്ടു പോകാൻ കരുതിവച്ച പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. കാരണം, ടീച്ചർ ഇനി കാലെടുത്തുവയ്‌ക്കുന്നത് ഇന്ത്യയിൽ ഇന്നേ വരെ ആരും തുടങ്ങിയിട്ടില്ലാത്ത ഒരു സംരംഭത്തിന്റെ ചവിട്ടുപടിയിലേയ്ക്കാണ്. ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കായി ഒരു കമ്മ്യൂണിറ്റി ലിവിംഗ് പ്രൊജക്ട്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയേയും അച്ഛനമ്മമാരേയും പാർപ്പിക്കുന്ന ഒരു ഹൗസിംഗ് കോളനി! ലോകത്ത് ഇങ്ങനെയൊരെണ്ണമുണ്ടെന്ന് ഗൂഗിളിൽ നിന്നും ടീച്ചർ മനസിലാക്കിയിരുന്നു. മുൻ അനുഭവങ്ങളോ പരിചയങ്ങളോ ഈ പദ്ധതിക്ക് ഇല്ല. ഏറെക്കാലമായി കൊണ്ടു നടന്ന ഒരു സ്വപ്നം. ആ സ്വപ്‌നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള ഉത്കടമായ ആഗ്രഹവും അത്യദ്ധ്വാനവും. അതാണ് ടീച്ചറുടെ കൈമുതൽ. തൃശൂരിനടുത്ത് തൈക്കാട്ടുശ്ശേരിയിൽ ഇതിനായി ഒരേക്കർ സ്ഥലം 13 വർഷം മുമ്പ് വാങ്ങിയിരുന്നു. 33 കുടുംബങ്ങളെ പാർപ്പിക്കാവുന്ന ഈ പ്രൊജക്ടിന് പിന്തുണയായി ഏതാനും സ്‌പോൺസർമാരെത്തിയെങ്കിലും വേണ്ടത്ര സാമ്പത്തിക സഹായങ്ങൾ ലഭ്യമായിട്ടില്ല. നിർദ്ധന കുടുംബത്തെ സൗജന്യമായി പാർപ്പിക്കാനാണ് ലക്ഷ്യം. ബുദ്ധിമാന്ദ്യമുളള കുട്ടിയുളള കുടുംബത്തിന് മാത്രമേ പ്രവേശനം കൊടുക്കൂ. കോസ്റ്റ്ഫോർഡിന്റെ സഹകരണത്തോടെ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിലേക്ക് ഈ സ്വപ്‌നം ചുവടുവച്ചു കഴിഞ്ഞു. ഈ പദ്ധതി സഫലമായാൽ ബുദ്ധിമാന്ദ്യമുളളവരെ പരിചരിക്കുന്നതിൽ മികച്ച മാതൃക തന്നെയായിരിക്കും ഈ സ്ഥാപനം. ഭാനുമതിയുടെ മുഖത്തെ ആ പ്രതീക്ഷയാണ് മുന്നോട്ടുള്ള വഴി കാണിക്കുന്നത്.

       വേദനകളുടേയും അധിക്ഷേപങ്ങളുടേയും അവഗണനകളുടേയും മുള്ളുവിരിച്ച പാതയിൽ നിന്നായിരുന്നു ഒരിക്കൽ ഭാനുമതിയുടെ ജീവിതം തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ, കണ്ണകിയുടെ പേരിലുളള സ്ത്രീശക്തി പുരസ്‌കാരം അതുകൊണ്ടു തന്നെ അവരുടെ പ്രവർത്തനങ്ങൾക്ക് ചെറുതല്ലാത്ത ഊർജ്ജം നൽകുന്നുണ്ട്.

        പട്ടാമ്പി കൊടുമുണ്ട പുല്ലാറ വീട്ടിൽ കാർത്യായിനിയുടെ പതിനൊന്നു മക്കളിൽ മൂന്നുപേർ ശരീരത്തിനും മനസ്സിനും വളർച്ചയെത്താത്തവരായിരുന്നു. മൂന്നു സഹോദരൻമാരേയും പോറ്റിവളർത്താൻ അമ്മയൊഴുക്കിയ കണ്ണീരു കണ്ട് വളർന്നപ്പോൾ തന്നെ മനസ്സുറപ്പു വന്നു. അമ്മ മരിച്ചതോടെ, മാനസിക ശാരീരിക വൈകല്യമുള്ള മൂന്നു സഹോദരങ്ങളേയും ഇതുപോലെ കഷ്ടപ്പെടുന്നവരേയും പരിപാലിക്കാനായാണ് 1997ൽ തൃശൂരിലെ അയ്യന്തോൾ പഞ്ചായത്തിന്റെ സഹകരണത്തോടെ പുതൂർക്കര എൽ.പി സ്‌കൂളിലാണ് ടീച്ചർ അസോസിയേഷൻ ഒഫ് മെന്റലി ഹാൻഡിക്കാപ്ഡ് അഡൾട്ട്സ് (അമ്മ) തുടങ്ങിയത്. ഇത് പിന്നീട് പൂങ്കുന്നത്തെ വാടക കെട്ടിടത്തിലേക്ക് മാറ്റി. സ്ഥാപനം തുടങ്ങുമ്പോൾ കേരളവർമ്മ കോളേജിലെ സുവോളജി അദ്ധ്യാപികയായിരുന്ന ഭാനുമതിയുടെ കൈയിൽ മൂലധനമായി ശമ്പളം മാത്രമേയുണ്ടായിരുന്നുളളൂ. പിന്നീട് കാര്യാട്ടുകരയിലേക്ക് 2005ൽ പ്രവർത്തനം മാറ്റി. 12 മുതൽ 62 വയസ്സുവരെയുളളവരുടെ അമ്മയായി ടീച്ചർ നിലകൊണ്ടു. സ്വന്തമായി മക്കളെ വേണ്ടെന്നുവെച്ചുകൊണ്ടു തന്നെ ആ സമർപ്പിത ജീവിതം തുടർന്നു. ഭർത്താവ് സലീഷിന്റേയും മറ്റ് ജീവകാരുണ്യപ്രവർത്തകരുടേയും സ്നേഹസാന്ത്വനങ്ങളും സഹകരണവും ടീച്ചറെ ശക്തയാക്കി. പ്രാരാബ്ധങ്ങൾക്കിടയിലും ഗർഭാശയമുഖ കാൻസറിനെപ്പറ്റിയുള്ള ഗവേഷണത്തിന് ഭാനുമതി ടീച്ചർ ഡോക്ടറേറ്റ് നേടി. കഴിഞ്ഞ വർഷം മാർച്ചിൽ കോളേജിൽ നിന്ന് വിരമിച്ചു.

      ''പതിനാലുവയസു വരെയുളള, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കുളള സ്ഥാപനങ്ങൾ ഏറെയുണ്ടെങ്കിലും മുതിർന്നവർക്കായുളള സ്ഥാപനങ്ങൾ വളരെ കുറവാണ്. മുതിർന്നവരുടെ സംരക്ഷണം വളരെ ക്ളേശകരവുമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് 'അമ്മ" തുടങ്ങാനുളള പ്രേരണയുണ്ടാകുന്നത്. 1997 ൽ സാഹിത്യ അക്കാഡമി ഹാളിൽ ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ ഒരു സ്നേഹസംഗമം നടന്നിരുന്നു. ആ കൂട്ടായ്‌മയിൽ രക്ഷിതാക്കൾ ഉയർത്തിയ ആവശ്യമായിരുന്നു ഈ പുനരധിവാസകേന്ദ്രം തുടങ്ങണമെന്നത്. ഭ്രാന്തൻമാരുടെ സ്ഥാപനം നടത്താൻ സ്ഥലം തരാൻ തയ്യാറല്ലെന്നായിരുന്നു അന്ന് പലരും പറഞ്ഞത്..."
അമ്മയ്‌ക്ക് തുടക്കമിട്ട കാലത്തെക്കുറിച്ച് ഭാനുമതി ടീച്ചർ ഓർത്തെടുത്തു. കാര്യാട്ടുകരയിലെ 'അമ്മ"യിൽ ഇന്ന് ടീച്ചറുടെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ 48 പേരുണ്ട്. ഒരു സഹോദരൻ മരണമടഞ്ഞു. 22 പേർ ഇവിടെ താമസിച്ച് പഠിക്കുന്നു. മറ്റുളളവർ വീടുകളിൽ നിന്ന് ഇവിടെയെത്തുന്നു. ഓട്ടിസം ബാധിച്ച കുട്ടികളും കൂട്ടത്തിലുണ്ട്. എല്ലാവർക്കും സ്‌നേഹവും സാന്ത്വനവുമായി ടീച്ചറും. തികച്ചും സൗജന്യമായാണ് പഠനം. മെഴുകുതിരിയും ചന്ദനത്തിരിയും നിർമ്മിച്ച്അവർ അവരുടെ ജീവിതത്തിന് വെളിച്ചവും സുഗന്ധവും തിരിച്ചുപിടിക്കുന്നു. ചിരട്ട കൊണ്ടുളള കൗതുകവസ്തുക്കളുണ്ടാക്കി അതിൽ നോക്കി അവർ ചിരിക്കുന്നു. മരുന്നുകവറുകളും ആഭരണങ്ങളുമുണ്ടാക്കി അവർ സംതൃപ്തരാവുന്നു. കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പുഞ്ചിരിക്കുന്നു. പെയിന്റിംഗ് വരച്ചും നാടകം കളിച്ചും അവർ ഉല്ലാസവാന്മാരുമാകുന്നു. അല്ലലും ആവലാതികളുമില്ലാതെ ജീവിതത്തിലൂടെ കടന്നു പോകുന്നു. ടീച്ചറോടൊപ്പമിരുന്ന് കളിക്കുന്നു, ചിരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, പല്ലുതേയ്ക്കാനും കുളിക്കാനും പഠിക്കുന്നു... ഇങ്ങനെയൊക്കെയാണ് 'അമ്മ"യിലെ ഈ അമ്മയിൽ നിന്ന് അവർ ജീവിതം പഠിച്ചെടുക്കുന്നത്. പന്ത്രണ്ടോളം ജോലിക്കാരുണ്ടിവിടെ. ജോലിക്കു വരുന്നവരുടെ പ്രധാന യോഗ്യത സ്നേഹം മാത്രമാണെന്ന് ടീച്ചർ പറയും. അതു മനസു നിറയെ വേണം. ഒരൽപ്പം വേദനിച്ച അനുഭവം ഇങ്ങനെ ഓർത്തെടുത്തു.
'' ജീവനക്കാരെ കിട്ടാതെ ഒരിക്കൽ പത്രപരസ്യം നൽകി. അത് കണ്ട് ചിലർ ശമ്പളം ചോദിച്ചുവന്നു. ശമ്പളം കൊടുക്കാമെന്നു പറഞ്ഞു. അവർ പറഞ്ഞ ശമ്പളം കൊടുത്തിട്ടും രണ്ടു ദിവസത്തിനുളളിൽ പറ്റില്ലെന്ന് പറഞ്ഞുപോയവരുണ്ട്. സഹായത്തിന് ആരേയും കിട്ടുന്നില്ലല്ലോ എന്നൊരു വേദനമാത്രമേ ഇപ്പോഴുളളൂ."" ടീച്ചർ പറഞ്ഞുനിറുത്തി. നമ്മളിൽ ചിലർ ആർക്കുവേണ്ടിയും ഒന്നും ത്യജിക്കാൻ തയ്യാറല്ലാത്തവരും സ്നേഹശൂന്യരും ആയിത്തീരുന്നുവല്ലോ എന്ന വേദനയാണ് ടീച്ചർ തന്റെ അനുഭവത്തിൽ നിന്ന് പങ്കുവെച്ചത്. അതെ, നമ്മൾക്ക് ഇങ്ങനെ കുറേ ഭാനുമതിടീച്ചർമാരെ കണ്ടിട്ടും കേട്ടറിഞ്ഞിട്ടും മാറ്റമുണ്ടാകുന്നില്ലല്ലോ... 'സ്നേഹമാണഖിലസാരമൂഴിയിൽ..." എന്ന് മറക്കാതിരിക്കാൻ നമ്മൾ വീണ്ടും വീണ്ടും ഓർക്കേണ്ടിയിരിക്കുന്നു.

അവർക്കുവേണ്ടി നമ്മൾ ചെയ്യേണ്ടത്.

         ബുദ്ധിവൈകല്യമുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഉപാധികളില്ലാതെ കുഞ്ഞിനെ അംഗീകരിക്കണം. സാധാരണ കുഞ്ഞിനെ എന്ന പോലെ തന്നെയാവണമത്. അതുപോലെ കുഞ്ഞിനെ വളർത്തുന്നതിൽ അച്ഛനും അമ്മയും ഒരു പോലെ പങ്കാളിയാകണം. ഒറ്റപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വേണ്ടി വന്നാൽ മറ്റുളളവരുടെ സഹായം സ്വീകരിക്കണം. കൂടെ അർപ്പണബോധവും വേണം, മാനസികമായി ഒരിക്കലും തളരരുത്. മറ്റുളളവരോട് എങ്ങനെ പെരുമാറണമെന്ന് കുഞ്ഞിനെ പഠിപ്പിക്കുക. വൈകല്യമുളള കുഞ്ഞിനെ ഒരിക്കലും ശപിക്കരുത്, സഹതപിക്കുകയുമരുത്.

കുഞ്ഞുങ്ങൾ അനാവശ്യമായി വാശിപിടിക്കുമ്പോൾ അവഗണിക്കുക. കീഴടങ്ങാതിരിക്കുക. കീഴടങ്ങിയാൽ ആവർത്തിക്കും. കുട്ടികളിൽ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രത്യേകശ്രദ്ധ കൊടുക്കണമെന്നും ഭാനുമതി സ്വന്തം അനുഭവത്തിലൂടെ പറയുന്നു.

'അമ്മ" , ഫോൺ: 0487 2363670

Association of Mentally Handicapped Adults (AMHA)

'Ashirvad', Kanattukara
Thrissur, Kerala - 680 011
India

Phone # - (0091487) 2382251 or 2381844 or 2381646 or 2365201

email - amhaindia@yahoo.co.in

Web Address - http://www.amhaindia.netfirms.com


Association for Mentally Handicapped Adults (AMHA) is a registered, non-profit social welfare organisation providing professional care, vocational training, counselling and guidance to destitute mentally disabled adults. Please visit our web site for more information about our organizations and its activities. 


This organization has informed us they are qualified to receive tax deductible contributions.


Send Association of Mentally Handicapped Adults (AMHA) an email.
Visit the Association of Mentally Handicapped Adults (AMHA) web site.

Organization Name : Association for Mentally Handicapped Adults
Charity Type : Differently Abled
Address
Dr P Bhanumathi, AMHA, ASHIRVAD, KARYATTUKARA, ELTHURUTH P O , THRISSUR 680611, KERALA

Phone :  0487-2363670, 09447436710
Registration Number : 666/97 dtd 1997-11-26


വിഷു

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം.
'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.
പേരിനു പിന്നിൽ;-
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം[അവലംബം ആവശ്യമാണ്. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.
വിഷുക്കണി
കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌.
പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന് കിടക്കും. പുലര്ച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും.
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം;;-
കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്[അവലംബം ആവശ്യമാണ്]. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.
കണിക്കൊന്ന;;-
വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌.എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു..

__________________________________________________________________________

ഐതിഹ്യം :-

വിഷുവിനെ സംബന്ധിച്ച് നിരവധി കഥകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതിലൊന്ന്, ഈ ദിവസമാണത്രേ രാവണവധം നടന്നത്. സൂര്യചന്ദ്രന്മാരടക്കം ജ്യോതിര്‍ഗോളങ്ങളും ദേവന്മാരുമെല്ലാം രാവണന്റെ ചൊല്‍പ്പടിയിലായിരുന്നുവല്ലോ. മനുഷ്യര്‍ക്കൊപ്പം ദേവന്മാരും ഈ ദിവസം ആഘോഷിക്കുന്നുണ്ടത്രേ!

3.വിഷുവിനെ സംബന്ധിച്ച പ്രസിദ്ധമായ മറ്റൊരു കഥ ഇനി പറയാം. ഒരിക്കല്‍ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ ഭൂമീദേവിയെ അപഹരിച്ചുകൊണ്ട് പാതാളത്തിലേക്ക് ഓടിപ്പോയി. ഒരു പന്നിയുടെ രൂപം ധരിച്ചാണ് അയാള്‍ ഭൂമീദേവിയെ തട്ടിക്കൊണ്ടു പോയത്. ഓടിപ്പോകുന്നതിനിടെ അസുരന്റെ തേറ്റയുമായുണ്ടായ സമ്പര്‍ക്കത്തില്‍ ഭൂമീദേവി ഗര്‍ഭിണിയായി. കാലക്രമത്തില്‍ അതിശക്തനായ ഒരു ശിശുവിന് ജന്മം നല്‍കുകയും ചെയ്തു. ആ ശിശുവാണ് നരകാസുരന്‍ . ഭൂമീദേവി തന്റെ ശിശുവിനേയുമെടുത്ത് മഹാവിഷ്ണുവിന്റെ സവിധത്തിലെത്തി. അസുരപുത്രനാണെങ്കിലും ഭൂമീദേവിയുടെ പുത്രനാണല്ലോ എന്നതുകൊണ്ട് മനസ്സലിഞ്ഞ മഹാവിഷ്ണു ആ ശിശുവിന് ‘നാരായണാസ്ത്രം’ എന്ന ദിവ്യാസ്ത്രം നല്‍കി അനുഗ്രഹിക്കുകയും ചെയ്തു. മാത്രമല്ല, ആ ദിവ്യാസ്ത്രം കൈയിലുള്ളിടത്തോളം കാലം തനിക്കല്ലാതെ മറ്റാര്‍ക്കും ആ അസുരനെ വധിക്കുവാന്‍ സാധിക്കില്ലെന്ന വരവും നല്‍കി.

പക്ഷേ വളര്‍ന്നു വലുതായി രാജാവായതോടെ ‘നരകാസുരന്‍ ‘ തന്റെ ആസുരസ്വഭാവം കാണിക്കാന്‍ തുടങ്ങി. പ്രാഗ്ജ്യോതിഷം എന്ന നഗരം ആസ്ഥാനമാക്കി അയാള്‍ ഭരണം തുടങ്ങി. ആ അസുരന്‍ ബലശാലികളായ അനവധി അസുരന്മാരെ സേനാ നായകരാക്കി ദേവന്മാരേയും മറ്റും പല തവണ ഉപദ്രവിക്കുകയും പതിനാറായിരത്തില്‍ പരം ദേവ-മനുഷ്യസ്ത്രീകളെ അപഹരിച്ച് തന്റെ ഭാര്യമാരാക്കുകയും ചെയ്തു.
ഇങ്ങനെ നരകാസുരന്റെ ശല്യം സഹിക്കവയ്യാതായതോടെ ദേവന്മാരും മറ്റും ദ്വാരകയിലെത്തി ശ്രീകൃഷ്ണനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. ശ്രീകൃഷ്ണന്‍ ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തില്‍ എത്തുകയും നരകാസുരനേയും മറ്റസുരന്മാരേയും കൊന്നൊടുക്കുകയും ചെയ്തു. നരകാസുര വധത്തിന്റെ സ്മരണ പുതുക്കലാണ് വിഷു ആഘോഷം എന്ന് പറയപ്പെടുന്നു.

2. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ലത്രെ. അതിനുശേഷം സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലത്രെ. രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതത്രെ. അതാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് മറ്റൊരു പക്ഷം .


ഏതായാലും മനുഷ്യമനസ്സിലെ അസുരശക്തികളുടെമേല്‍
  ധര്‍മ്മമാര്‍ഗത്തിന്റെ  വിജയത്തെയാണ് വിഷുവായി ആഘോഷിക്കുന്നത്.


വിഷുക്കണി ശ്രീകൃഷ്ണനുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. വിഷുക്കണിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ കൊന്നപ്പൂ. കൃഷ്ണന്റെ അരയിലെ സ്വര്‍ണ്ണക്കിങ്ങിണിയാണത്രേ കൊന്നപ്പൂവായി രൂപം പ്രാപിച്ചിരിക്കുന്നത്.

കടപ്പാട് : മാതൃഭൂമി